ശ്രീനഗര്‍: വിഘടനവാദികളുടെ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരണ ആഹ്വാനം തള്ളിക്കളഞ്ഞ് കശ്മീര്‍ താഴ്വരയില് ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് ഒഴുകി.
നാലാംഘട്ടത്തില്‍ 49 ശതമാനം വോട്ടിങ് നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. തികച്ചും സമാധാനപരമായ തെരഞ്ഞെടുപ്പാണ് കശ്മീരില്‍ നടന്നത്. ഭീകരാക്രമണ ഭീഷണി കണക്കിലെടുത്ത് മുപ്പതിനായിരത്തിലധികം സുരക്ഷാസൈനികരെയാണ് താഴ്വരയില് വിന്യസിച്ചത്.
കശ്മീരിലെ ശ്രീനഗര്‍,ഷോപ്പിയാന്‍, അനന്ത്നാഗ് എന്നീ ജില്ലകളിലെ 16 മണ്ഡലങ്ങളിലും ജമ്മുവിലെ സാംബ ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലുമാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ഹൂറിയത്ത് കോണ്‍ഫറന്‍സ് ആഹ്വാനം ചെയ്ത തെരഞ്ഞെടുപ്പ് ബഹിഷ്ക്കരണം പാളിപ്പോയ ശ്രീനഗറില്‍ രാവിലെമുതല്‍ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര അനുഭവപ്പെട്ടു. ഇതാദ്യമായാണ് ഇത്തരത്തിലുള്ള കാഴ്ച ഹൂറിയത്തിനു ശക്തമായ സ്വാധീനമുണ്ടെന്ന് കരുതപ്പെടുന്ന ശ്രീനഗറില്‍ ദൃശ്യമാകുന്നതെന്ന് സുരക്ഷാ ചുമതലയുള്ള ജമ്മുകശ്മീര്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
2002ല്‍ ഏഴു ശതമാനവും 2008ല്‍ 22.4 ശതമാനവുംമാത്രം പോളിംഗ് നടന്ന ശ്രീനഗര്‍ നഗരത്തിലെ എട്ടു മണ്ഡലങ്ങളിലും വലിയ പോളിംഗ് ശതമാനമാണ് ദൃശ്യമായത്. കര്‍ശനസുരക്ഷ ഒരുക്കിയതിനാല്‍ കര്‍ഫ്യൂവിനിടയിലും കൂട്ടത്തോടെ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്താന്‍ തയ്യാറായി. കടുത്തതണുപ്പിനിടയിലും ശ്രീനഗര്‍ നഗരത്തില്‍ 30 ശതമാനമാണ് പോളിംഗ്.
മൂന്നുപതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന വോട്ടിംഗ് ശരാശരിയാണിത്. രാവിലെ പത്തുമണിയോടെ ശ്രീനഗര്‍ ടൗണിലെ സോനാവാറിലെ ബേണ്ഹാള് സ്കൂളിലെ പോളിഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ മുഖ്യമന്ത്രിയും മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ഒമര്‍ അബ്ദുള്ള വിജയപ്രതീക്ഷ പ്രകടിപ്പിച്ചു.
അമീരകടല്‍ മണ്ഡലത്തില്‍ ചന്പോര ബൂത്തില്‍ പോളിംഗ് ഓഫീസര്‍ വോട്ടര്‍മാരുടെ വോട്ട് രേഖപ്പെടുത്തിയത് ബിജെപി സ്ഥാനാര്‍ത്ഥി ഹീന ഭട്ട് ചോദ്യംചെയ്തത് ചെറിയ സംഘര്‍ഷത്തിന് കാരണമായി. തന്നെ മര്‍ദ്ദിച്ചെന്നാരോപിച്ച് പോളിങ് ഓഫീസര്‍ രംഗത്തെത്തിയത് വിവാദമായി. എന്നാല്‍ പോളിങ് ഓഫീസര്‍ വോട്ടിംഗ്യന്ത്രം പ്രവര്‍ത്തിപ്പിക്കാനെന്ന വ്യാജേന വോട്ട്രേഖപ്പെടുത്തിയത് തടയുകയാണ് ഉണ്ടായതെന്ന് ഹീന ഭട്ട് ജന്മഭൂമിയോട് പ്രതികരിച്ചു.
ശ്രീഗനറിലെ ഉയര്‍ന്ന പോളിങ് ശരാശരി ചരിത്രപരമാണെന്ന് പിഡിപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സെയ്ദ് പറഞ്ഞു. തെരഞ്ഞെടുപ്പിനുശേഷം പ്രാദേശിക പാര്‍ട്ടികളായ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തള്ളിക്കളഞ്ഞു.
ഇരുപാര്‍ട്ടികളുമായും സഖ്യമുണ്ടാകില്ലെന്നും തങ്ങളുടെ പ്രത്യയശാസ്ത്രം വേറിട്ടതാണെന്നും ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: