ന്യൂദല്‍ഹി:രാജ്യത്ത് ആറ് പുതിയ പദ്ധതികള്‍ക്ക് രാഷ്ട്രപതി തുടക്കം കുറിക്കുന്നു. രാഷ്ട്രപതി ഭവന്റെ പ്രവര്‍ത്തനങ്ങള്‍ ഒന്നുകൂടി സൗഹാര്‍ദ്ദപരമാക്കുന്നതിന്റെ ഭാഗമാണ് ഈ പദ്ധതികള്‍.
രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്ക്ക് ദിനംപ്രതി മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നതിനായി രാഷ്ട്രപതിഭവനില്‍ അവസരം നല്‍കാനുള്ള പദ്ധതിക്ക് ഇന്നലെ പ്രണബ് മുഖര്‍ജി തുടക്കം കുറിച്ചു. ഇതുകൂടാതെ വിശ്രമത്തിനും വിനോദത്തിനും അവസരം നല്‍കുക എന്നതാണ് സമാഗം എന്ന് പേരു നല്‍കിയിരിക്കുന്ന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
ആര്‍ട് ഹെറിറ്റേജ് എന്ന പേരില്‍ രാഷ്ട്രപതിഭവനില്‍ ഇലക്ടോണിക് ആര്‍ട് കാറ്റലോഗ് സ്ഥാപിക്കുകയാണ് രണ്ടമത്തേത്. രാജ്യത്തെ ചിത്രകാരന്മാരുടെ മികച്ച നിലവാരത്തിലുള്ള 113ഓളം ചിത്രങ്ങള്‍ രാഷ്ട്രപതി ഭവനോട് ചേര്‍ന്നുള്ള ആര്‍ട് ഗാലറിയില്‍ പ്രദര്‍ശിപ്പിക്കും.ഈ ചിത്രങ്ങള്‍ രാഷ്ട്രപതിഭവന്റെ ശേഖരത്തില്‍ ഉള്‍പ്പെടുത്തുകയും പ്രസിഡന്റ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റില്‍ പ്രദശിപ്പിക്കുകയും ചെയ്യും. ഇതിലൂടെ രാഷ്ട്രപതിഭവന്റെ നേതൃത്വത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് പുതിയ അവസരം സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യമാണ് രാഷ്ട്രപതിഭവന്റെ നേതൃത്വത്തില്‍ കലാകാരന്മാര്ക്കായി ഇത്തരത്തിലൊരു അവസരം സൃഷ്ടിക്കുന്നത്.
മൂന്നാമതായി പ്രസിഡന്റ് എസ്റ്റേറ്റില്‍ ഡോ. രാജേന്ദ്ര പ്രസാദ് സര്‍വ്വോദയ വിദ്യാലയ വിദ്യാര്‍ത്ഥികള്‍ക്കായി സാക്ഷരതാകേന്ദ്രവും സാമ്പത്തിക പുസ്തകാലയവും നിര്‍മ്മിക്കാനും രാഷ്ട്രപതി ഭവന് തുടക്കം കുറിച്ചു. ഇതില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബാങ്കിംഗ്, സാക്ഷരത എന്നിവ സംബന്ധിച്ചുള്ള പരിശീലനം നല്‍കുന്നതാണ്. സാമ്പത്തികസാക്ഷരത സംബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലാസ്സുകള്‍ നയിക്കും. ഇതുകൂടാതെ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്റെ (എന്‍പിസിഐ) നേതൃത്വത്തിലാണ് സാമ്പത്തിക ലൈബ്രറി സ്ഥാപിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മിതമായ നിരക്കില്‍ പുസ്തകങ്ങള്‍ വായിക്കുന്നതിനായി നല്‍കുന്നതാണ്. അംഗത്വത്തിനായി വെറും 25 രൂപമാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതോടൊപ്പം രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സാമ്പത്തികവുമായി ബന്ധപ്പെട്ട കളികള്‍, ക്വിസ്സുകള്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കും.
രാഷ്ട്രപതി ഭവനത്തിനു സമീപത്തായി സ്ഥിതിചെയ്യുന്ന ഡോ. ആര്‍എംഎല്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്കായി രണ്ട്, മൂന്ന് നിലകളിലുള്ള വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. ഇതിനായി മൊത്തം 72 വീടുകള്‍ നിര്മ്മിച്ചുനല്കാനുള്ള പദ്ധതിക്കും തുടക്കംകുറിച്ചിട്ടുണ്ട്. രാഷ്ട്രപിതഭവന് പരിസരത്ത് മോട്ടോര്‍ വാഹനത്തിന്റെ ഉപയോഗം കുറച്ച് ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി സന്ദര്‍ശകര്‍ക്ക് നാല് കേന്ദ്രങ്ങളിലായി 50 സൈക്കിള്‍ വീതം ലഭ്യമാക്കാനുള്ള പദ്ധതിയ്ക്കും പ്രണബ് മുഖര്‍ജി ഇന്നലെ തുടക്കം കുറിച്ചു.
രാഷ്ടപതി ഭവനോടനുബന്ധിച്ച് പ്രത്യേകാവശ്യങ്ങള്ക്കായുള്ള ഹാളിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. 55 മീറ്റര്‍ നീളവുും 45 മീറ്റര്‍ വീതിയുമുള്ളതാണ് ഈ ഹാള്‍. രാഷ്ട്രപതി ഭവനിലെ സാംസ്ക്കാരിക കേന്ദ്രത്തിനും ആര്‍ട് ഗാലറിക്കുമൊപ്പം പ്രവര്‍ത്തിക്കുന്ന വിധത്തില്‍ വിവിധോദ്ദേശ പരമായാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: