കൊഹിമ: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ റെയില്‍ പ്രോജക്ടുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 28000 കോടി രൂപ പ്രഖ്യാപിച്ചു.പുതിയ റെയില്‍വേ ലൈനുകള്‍,ഉള്ളവയുടെ വികസനം, ടൂറിസംവികസനം എന്നിവയ്ക്കാണ് പണം ചെലവഴിക്കുക. ഈ മേഖലയില്‍ ടുജി മൊബൈല്‍ കവറേജ് ലഭ്യമാക്കാന്‍ 5000 കോടി അനുവദിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.
നാഗാലാന്‍ഡില്‍ ഹോണ്‍ബില്‍ ഉല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാത്രാ സൗകര്യമില്ലാതെ ടൂറിസം വികസിക്കില്ല. അതിനാണ് തുക അനുവദിച്ചത്. കൂടാതെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഊര്‍ജ്ജപ്രശ്നം പരിഹരിക്കാന്‍ 5000 കോടി രൂപയും പ്രധാനമന്ത്രി അനുവദിച്ചു. ആറു സംസ്ഥാനങ്ങള്‍ക്കാണ് തുക. ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും 365 ദിവസവും ലഭ്യമാക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. മണിപ്പൂരില്‍ ദേശീയ കായിക സര്‍വ്വകലാശാല സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്,മോദി പറഞ്ഞു.വടക്കു കിഴക്കന്‍ പ്രദേശങ്ങളെ പ്രക്യത്യാലുള്ള സമ്പന്ന മേഖലയാക്കകയാണ് പ്രധാനലക്ഷ്യം.
രാജ്യത്തിന്റെ ചില മേഖലകള്‍ സെസ് അഥവാ പ്രത്യേക സാമ്പത്തിക മേഖലകളാണ്. എന്നാല്‍ ഇവിടം നെസ് ( പ്രകൃത്യാലുള്ള സമ്പന്ന മേഖല) ആണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പ് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പതിനായിരം കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇഷാന് വികാസ് പദ്ധതിപ്രകാരം ഓരോവര്‍ഷവും വടക്കുകിഴക്കന്‍ മേഖലയിലുള്ള 2000 വിദ്യാര്‍ഥികളെയും 500 അധ്യാപകരെയും പരിചിതമാകാന്‍ അവധിക്കാലത്ത് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് അയയ്ക്കും.
വടക്ക് കിഴക്ക് കൃഷിയുടെ ജൈവ തലസ്ഥാനമായിരിക്കും. അതിനായി ആറ് കോളേജുകളും നിര്‍മിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: