ന്യൂദല്‍ഹി: പെട്രോളിന് ലിറ്ററിന് 91 പൈസയും ഡീസലിന് ലിറ്ററിന് 84 പൈസയും കുറഞ്ഞു. രാജ്യാന്തര തലത്തില്‍ എണ്ണ വിലയിലുണ്ടായ ഇടിവിനെ തുടര്‍ന്നാണ് രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കുറഞ്ഞത്.
ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പുതിയ നിരക്ക് നിലവില്‍ വരുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ഇന്ധന വിതരണക്കാരായ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അറിയിച്ചു. ദല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 63.33 പൈസയായിരിക്കും. വില കുറയുന്നതിന് മുമ്പ് 64.24 ആയിരുന്നു. മുംബൈയില്‍ 96 പൈസ് കുറയും. ഡീസല്‍ വില ദല്‍ഹിയില്‍ 53.35 ല്‍ നിന്ന് കുറഞ്ഞ് 52.51 ആയിരിക്കും.
മുംബൈയില്‍ പെട്രോളിന്റെ പുതിയ വില ലിറ്ററിന് 70.95 ും ഡീസലിന് 60.11 ും ആയിരിക്കും. വിവിധ സംസ്ഥാനങ്ങളിലെ വാറ്റ് നികുതി വ്യത്യാസം അനുസരിച്ച് വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരിക്കും.
പെട്രോള്‍ വില ആഗസ്റ്റിനു ശേഷം ഇത് ഏഴാം തവണയാണ് തുടര്‍ച്ചയായി കുറയുന്നത്. ഡീസല്‍ വിലയാകട്ടെ ഒക്ടോബറിന് ശേഷം ഇത് മൂന്നാം തവണയാണ് കുറയുന്നത്. ഈ മാസം 15 വരെയുണ്ടായിരുന്ന ക്രൂഡ് ഓയില്‍ വിലയുടെ അടിസ്ഥാനത്തിലാണ് എണ്ണകമ്പനികള്‍ ഇപ്പോള്‍ വീണ്ടും വില കുറച്ചിരിക്കുന്നത്. അടുത്ത മാസം 15ന് ഇന്ധനവില പുനരവലോകനം ചെയ്യും.
ഡീസല്‍ വില കുറഞ്ഞ സാഹചര്യത്തില്‍ കേരളത്തിലെ ബസ് ചാര്‍ജ് കുറയ്ക്കാന്‍ കഴിയില്ലെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ഭാരിച്ച കടമാണ് കെഎസ്ആര്‍ടിസിക്കുള്ളത്. ടിക്കറ്റ് ചാര്‍ജ് കുറച്ചാല്‍ ബാധ്യതകള്‍ താങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് താങ്ങാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: