ടോക്കിയോ: ആന്ധ്രപ്രദേശിന്റെ തലസ്ഥാന നിര്‍മാണത്തില്‍ ജപ്പാന്റെ സഹകരണമുണ്ടാകുമെന്ന് പ്രധാനമന്ത്രി ഷിന്‍സോ അബെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ഉറപ്പു നല്കി. പുതിയ സംസ്ഥാനം എന്ന നിലയ്ക്ക് ആന്ധ്രയുടെ വികസനം ഉറപ്പാക്കാനും പുതിയ തലസ്ഥാന നഗരം നിര്‍മിക്കാനും ജപ്പാന് പരിപൂര്‍ണ സഹായം വാഗ്ദാനം ചെയ്തതായി ചന്ദ്രബാബു നായിഡുവിന്റെ ഓഫീസ് അറിയിച്ചു.
ചന്ദ്രബാബുവുമായുള്ള കൂടിക്കാഴ്ച ജപ്പാനും ഭാരതവുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് അബെ പറഞ്ഞു. വ്യാപാരം, വാണിജ്യം, അടിസ്ഥാന സൗകര്യം, സാങ്കേതികം, കൃഷി, ഓട്ടോമൊബൈല്‍ എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരണം ശക്തിപ്പെടുത്തും. ജനുവരിയില്‍ ഭാരതം സന്ദര്‍ശിക്കുന്നതിനിടെ ആന്ധ്രപ്രദേശും സന്ദര്‍ശിക്കാന്‍ അബെയെ നായിഡു ക്ഷണിച്ചു.
ജപ്പാനിലെ ഇന്ത്യന്‍ അംബാസിഡര്‍ ദീപ ഗോപാലന് വാധ്വ, മന്ത്രിമാരായ യനമല രാമകൃഷ്ണഡു, പി. നാരായണ, എംപിമാരായ ഗല്ല ജയദേവ, സി.എം. രമേഷ്, ദല്‍ഹിയിലെ ആന്ധ്രയുടെ പ്രത്യേക പ്രതിനിധി രാമമോഹന റാവു, ഡോ പാറകാലാ പ്രഭാകര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി സതീഷ് ചന്ദ്ര എന്നിവരും ചന്ദ്രബാബു നായിഡുവിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: