കണ്ണൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തുവാന്‍ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു.അഞ്ചു കൊടുവാള്, ഒരു സ്റ്റീല്‍ കത്തി എന്നിവയാണ് ഉക്കാസ്മൊട്ടയില്നിന്നു സിബിഐ സംഘം കണ്ടെടുത്തത്.
കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കതിരൂര്‍ മേഖലയില്‍ നടത്തിയ തെരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.തോടിന്റെ കരയില്‍ ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങള്‍. വിശദ പരിശോധനയ്ക്കു വേണ്ടി ആയുധങ്ങള്‍ ഉടന്‍ അയയ്ക്കുമെന്ന് സിബിഐ പറഞ്ഞു.
കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തതോടെ കേസന്വേഷണം നിര്‍ണായക വഴിത്തിരിവിലെത്തി.ആകെ 19 പ്രതികളാണ് കേസിലുള്ളത്. സിബിഐ കേസ് ഏറ്റെടുത്തതിനു ശേഷം അഞ്ച് പ്രതികളെ പിടികൂടിയിരുന്നു. നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഏഴ് പ്രതികളെ് പിടികൂടിയത്.
സെപ്റ്റംബര്‍ ഒന്നിനാണു കേസിനാസ്പദമായ സംഭവം. മനോജൂം സുഹൃത്ത് കൊളപ്രത്ത് വീട്ടില്‍ പ്രമോദും തലശേരിക്കുള്ള യാത്രയ്ക്കിടെയില്‍ വെച്ച് ആക്രമണത്തിനിരയായത്. വാനിനു നേരെ ബോംബ് എറിഞ്ഞതിനു ശേഷം മനോജിനെ വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: