കാശ്മീര്‍: അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്പ്. ജമ്മു ജില്ലയിലെ അര്‍ണിയ അതിര്‍ത്തിയില്‍ ഇന്ന് രാവിലെയാണ് വെടിവെയ്പ്പ് ഉണ്ടായത്. ബങ്കറില്‍ ഒളിച്ചിരിക്കുന്ന ഒരു ഭീകരര്‍
പിടികൂടാനും വെടിവയ്പ്പില്‍ മരിച്ച പൗരന്മാരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുമായി സുരക്ഷാ സേന പ്രതിരോധ നിരയെ അണിനിരത്തി നടത്തിയ തെരച്ചിലിനിടെയാണ് ഇന്ന് വീണ്ടും ആക്രമണം ഉണ്ടായതെന്ന് ആര്‍മി അധികൃതര്‍ പറഞ്ഞു.
ആയുധങ്ങളുമായി ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞു കയറിയ ഭീകരരും അതിര്‍ത്തി സുരക്ഷാ സേനയും തമ്മിലുള്ള വെടിവയ്പ് ഇപ്പോഴും തുടരുകയാണ്.കഴിഞ്ഞ ദിവസം അര്‍നിയ സെക്ടറില്‍ നുഴഞ്ഞു കയറിയ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ മൂന്നു സൈനികരുള്‍പ്പെടെ ആറു പേര് കൊല്ലപ്പെട്ടിരുന്നു.
സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ നാലു ഭീകരരും കൊല്ലപ്പെട്ടു. അവശേഷിക്കുന്ന ഒരു ഭീകരനാണ് വീണ്ടും വെടിവയ്പ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടോ എന്നു വ്യക്തതയില്ലാത്തതിനാല്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
രണ്ടാം ഘട്ട അസംബ്ലി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കാശ്മീരിലെത്താന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് ആക്രമണം. അര്‍ണിയയില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകലെയുള്ള ഉദയംപൂര്‍ ജില്ലയില്‍ നടക്കുന്ന റാലിയെ മോദി അഭിസംബോധന ചെയ്യും.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രദേശത്ത് ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: