ന്യൂദല്‍ഹി: ഇറാഖില്‍ നിന്നും കഴിഞ്ഞ ജൂണില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 40 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി സുക്ഷമാ സ്വരാജ് രാജ്യസഭയില്‍ പറഞ്ഞു. ഇവര്‍ കൊല്ലപ്പെട്ടുവെന്നു പ്രചരിക്കുന്ന വാര്‍ത്തകള്‍ ഊഹാപോഹങ്ങള്‍ മാത്രമാണ്. ഇന്ത്യ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ സുരക്ഷിതരാണെന്നാണ് വിവരം ലഭിച്ചതെന്നും സുഷമ പാര്‍ലമെന്റിനെ അറിയിച്ചു.
ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു വെന്ന വാര്‍ത്ത പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതായും മന്ത്രി പറഞ്ഞു. ഇത് തന്റെ മാത്രം ഉത്തരവാദിത്തമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.തട്ടിക്കൊണ്ടു പോകപ്പെട്ട മുപ്പതിയൊന്പത് പേരിലൊരാള്‍ ഇപ്പോഴും ജീവനോടുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് വ്യാഴാഴ്ച ഒരു വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടതോടെയാണ് ഇവരുടെ സുരക്ഷയെപ്പറ്റി ആശങ്ക ഉയര്‍ന്നത്.
ഭീകരരില്‍ നിന്നും രക്ഷപെട്ട ഹര്‍ജീത് എന്ന വ്യക്തിയുമായി സംസാരിച്ചു എന്നു പറയപ്പെടുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികളെ ഉദ്ധരിച്ചു കൊണ്ടാണ് ചാനല്‍ വാര്‍ത്ത സംപ്രേഷണം ചെയ്തത്. തീവ്രവാദികള്‍ തന്റെ കൂടുണ്ടായിരുന്നവരെ കൊലപ്പെടുത്തി എന്ന് ഹര്‍ജീത് പറഞ്ഞതായാണ് ഇവര്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഈ വിവരങ്ങള്‍ ഗവണ്മെന്റ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചില്ല.
കഴിഞ്ഞ ജൂണ്‍ 15 നാണ് മോസൂളിലെ ഒരു ഫാക്ടറിയില്‍ നിന്നും
ഇവരെ ഭീകരര്തട്ടിക്കൊണ്ടുപോയത്. ഇവര്‍ക്കൊപ്പം ബംഗ്ലാദേശികളെയും തട്ടിക്കൊണ്ടു പോയിരുന്നു. എന്നാല്‍ എര്ബിലേക്കുള്ള യാത്രാമധ്യേ ബംഗ്ലാദേശികളെ ഭീകരര്‍ വിട്ടയച്ചു. 40 പേരെയാണ് തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരാള്‍ ഭീകരരുടെ പിടിയില്‍ നിന്ന് രക്ഷപെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: