പാലക്കാട്: അട്ടപ്പാടിയില്‍ രണ്ടരമാസം പ്രായമുള്ള ആദിവാസി കുഞ്ഞിനെ വിറ്റതായി പരാതി. വണ്ണാന്തറ ഊരിലെ ഷംസുദ്ദീന്‍തുളസി ദമ്പതികളുടെ പെണ്‍കുഞ്ഞിനെയാണ് തൃപ്പുണിത്തുറ സ്വദേശിക്ക് 80,000 രൂപയ്ക്ക് വിറ്റത്.
തുളസിയുടെ പരാതിയെ തുടര്‍ന്ന് ഷംസുദീനെയും ഇടനിലക്കാരന് ജോണിനെയും പേലീസ് അറസ്റ്റു ചെയ്തു. അന്യമതസ്ഥതാരയ ഇരുവരും വിവാഹം കഴിച്ച് ഒറ്റപ്പെട്ടാണ് താമസിച്ചിരുന്നതെന്നും ഷംസുദ്ദീന് ജോലിക്ക് പോകാതെ തുളസിയെ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
തുളസിയുടെ വാദങ്ങളും പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. മൂവരെയും ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: