ഇടുക്കി: കേരളത്തിലെ നിരത്തുകളില്‍ ഉണ്ടാകുന്ന അപകടമരണങ്ങളുടെ തോത് കുറയുന്നു. പോലീസും മോട്ടോര്‍ വാഹന വിഭാഗവും പരിശോധനകള്‍ കര്‍ക്കശമാക്കിയതാണ് ഒരു കാരണം. ബാറുകള്‍ക്ക് പൂട്ടു വീണതാണ് മറ്റൊരു കാരണം. വാഹനാപകടങ്ങളില്‍ നാല്‍പ്പത് ശതമാനവും മദ്യലഹരിയില്‍ വാഹനം ഓടിക്കുന്നത് കൊണ്ടാണ് സംഭവിക്കുന്നതെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. ഈ വര്‍ഷം ആദ്യം മുതല്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളുമായി അധികൃതര്‍ രംഗത്തുണ്ടായിരുന്നു.
2014 ജനുവരി മുതല്‍ സപ്തംബര്‍ വരെയുള്ള കാലഘട്ടത്തില്‍ 26975 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഈ അപകടങ്ങളില്‍ 3057 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. 30512 ആളുകള്‍ക്ക് പരിക്കേറ്റു. 2013ല്‍ 35225 അപകടങ്ങളാണുണ്ടായത്. 4184 പേര് കഴിഞ്ഞ വര്‍ഷത്തെ അപകടങ്ങളില്‍ മരിച്ചിരുന്നു. 40424 പേര്‍ക്കാണ് അപകടം സംഭവിച്ചത്. 2001ല്‍ സംസ്ഥാനത്ത് അപകടത്തില്‍ മരിച്ചത് 2674 പേരാണ്. 2011 ആയപ്പോഴേയ്ക്കും 4145 പേര് അപകടത്തില്‍ മരിച്ചു.
2012,2013 കാലഘട്ടത്തില്‍ യഥാക്രമം 4286,4184 എന്നിങ്ങനെയാണ് അപകടത്തില്‍ മരിച്ചവരുടെ കണക്ക്. ഒന്‍പത് മാസത്തിനിടെ മരിച്ചവരുടെ എണ്ണവും മുന്‍കാലങ്ങളില്‍ അപകടത്തില്‍ മരിച്ചവരുടെ ലിസ്റ്റും ചേര്‍ത്ത് പരിശോധിച്ചപ്പോഴാണ് അപകട നിരക്ക് കുറഞ്ഞതായി വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: