ന്യൂദല്‍ഹി: കേരളത്തില്‍ ദേശീയപാത 45 മീറ്ററില്‍ തന്നെ വികസിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മതിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രി പൊന്രാധാകൃഷ്ണന് രാജ്യസഭയെ അറിയിച്ചു. ദേശീയപാത നാലുവരിയാക്കാനാണ് പരിപാടി. ഇതിനുള്ള സ്ഥലം ഏറ്റെടുക്കല്‍ നിരീക്ഷിക്കാനും തര്‍ക്കങ്ങള്‍ പരിഹരിക്കാനും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിച്ചിട്ടുണ്ട്.
എന്‍എച്ച് 47ന് എന്‍എച്ച് 17 വികസനം, ബൈപ്പാസ് നിര്‍മ്മാണം എന്നിവയ്ക്ക് ദേശീയപാത അതോറിറ്റിയെ ഒരു വ്യാഴവട്ടം മുന്‍പ് നിയോഗിച്ചതാണ്.
തൃശൂര്‍ മുതല്‍ ഇടപ്പള്ളി വരെയും അവിടെ നിന്ന് അരൂര്‍ വരെയും ഉള്ള 74 കിലോമീറ്റര്‍മാത്രമേ നാലുവരിയാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. വാളയാര്‍ മുതല്‍ വടക്കാഞ്ചേരി വരെയുള്ള 58 കിലോമീറ്റര്‍ നാലുവരിയാക്കുന്നതും അവിടം മുതല്‍ തൃശൂര്‍ വരെയുള്ള 30 കിലോമീറ്റര്‍ ആറു വരിയാക്കുന്നതും പുരോഗമിക്കുകയാണ്.
കര്‍ണ്ണാടക അതിര്‍ത്തി മുതല്‍ ഇടപ്പള്ളിവരെയുള്ള (421 കിലോമീറ്റര്‍)നാല് പദ്ധതികളും തമിഴ്നാട് അതിര്‍ത്തിമുതല്‍ ചേര്‍ത്തലവരെയുള്ള 220 കിലോമീറ്ററിന്റെ മൂന്നു പദ്ധതികളും ഉപേക്ഷിച്ചു. ഭൂമി ഏറ്റെടുക്കല്‍ വൈകുന്നതും ജനങ്ങളുടെ എതിര്‍പ്പുമാണ് കാരണം. ആലപ്പുഴ കൊല്ലം ബൈപ്പാസുകളുടെ കരാര്‍ പരിശോധിച്ചുവരികയാണ്, മന്ത്രി തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: