ജയ്പൂര്‍: രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. ആറ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ അഞ്ചിലും ബിജെപി ഭൂരിപക്ഷം നേടി.
24 ജില്ലകളിലെ 46 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ജയ്പൂര്‍, ജോധ്പൂര്‍, ഉദയ്പൂര്‍, ബിക്കാനീര്‍, കോട്ട എന്നീ അഞ്ച് കോര്‍പ്പറേഷനുകളില്‍ വ്യക്തമായ ഭൂരിപക്ഷമാണ് ബിജെപി നേടിയത്.
അതേസമയം ഭരത്പൂര്‍ കോര്‍പ്പറേഷനില്‍ 50 സീറ്റില്‍ ബിജെപി 18, കോണ്‍ഗ്രസ് 11, ബിഎസ്പി ഒന്ന്, സ്വതന്ത്രര്‍ 20 എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്രന്മാരുടെ പിന്തുണയോടെ ഭരിക്കാനാണ് ബിജെപിയും കോണ്‍ഗ്രസും ഇവിടെ ശ്രമിക്കുന്നത്. എട്ട്പേരുടെ കൂടി പിന്തുണ ലഭിച്ചാല്‍ ബിജെപിക്ക് ഇവിടെ ഭരിക്കാം. എന്നാല്‍ കോണ്‍ഗ്രസിനാകട്ടെ പതിനഞ്ച് പേരുടെ പിന്തുണ വേണം.
ബിജെപി സംസ്ഥാന പ്രസിഡന്റ് അശോക് പര്‍ണമി, ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കതാരിയ എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടപ്പിനെ നേരിട്ടത്. സപ്തംബറില്‍ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായെങ്കിലും ശക്തമായ തിരിച്ചുവരവാണ് ബിജെപി നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: