മുംബൈ: പ്രസിദ്ധ കഥക് നര്‍ത്തകി സിതാരദേവി (94) അന്തരിച്ചു.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സിതാര മുംബയിലെ ജസ്ലോക് ആശുപത്രിയില്‍ വച്ച് ഇന്നുപുലര്‍ച്ചെ 1.30 നാണ് അന്ത്യം സംഭവിച്ചത്. വിദേശത്തുള്ള മകന് എത്തിയ ശേഷം വ്യാഴാഴ്ച സംസ്കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
1920ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച സിതാര ദേവിയാണ് കഥകിനെ ബോളിവുഡില്‍ ജനപ്രിയമാക്കിയത്. പിതാവ് സുഖ്ദേവ് മഹാരാജില്‍ നിന്നാണ് സിതാര കഥക് അഭ്യസിക്കാന്‍ തുടങ്ങിയത്. സ്കൂളില്‍ പഠിക്കുന്പോള്‍ സാവിത്രി സത്യവാന് എന്ന നൃത്തനാടകം അവതരിപ്പിച്ച് ശ്രദ്ധേയയായി.
പിന്നീടാണ് പിതാവിന്റെ കീഴില്‍ കഥക് അഭ്യസിക്കാന്‍ തുടങ്ങിയത്. 1960 ന് മുമ്പുള്ള നിരവധി ഹിന്ദിസിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമ സംവിധായകന് കെ ആസിഫായിരുന്നു ആദ്യഭര്‍ത്താവ്. പിന്നീട് പ്രതാപ് ബാരോത്തിനെ വിവാഹം കഴിച്ചു.
സംഗീത നാടക അക്കാഡമി അവാര്‍ഡ്, പദ്മശ്രീ, കാളിദാസ് സമ്മാന്‍, ഇന്ത്യ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
സിതാരയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: