ന്യൂദല്‍ഹി: അശ്രദ്ധയും അനാസ്ഥയും കെടുകാര്യസ്ഥതയും കാരണം കേരളത്തിലെ റെയില്‍ വികസനത്തിനുള്ള 2300 കോടിയുടെ പദ്ധതികള്‍ നഷ്ടമാകും. സമയത്തിന് തുടങ്ങുക പോലും ചെയ്യാത്തവയാണ് മിക്ക പദ്ധതികളും. ഇതുവരെ തുടങ്ങാത്ത 160 പദ്ധതികള്‍ ഉപേക്ഷിക്കാനാണ് മോദി സര്‍ക്കാരിന്റെ തീരുമാനം.
കേരളമടക്കമുള്ള നാലു തെക്കന്‍ സംസ്ഥാനങ്ങള്‍ക്ക് മൊത്തം നഷ്ടപ്പെടുന്നത് 41000 കോടിയുടെ 47 പദ്ധതികളാണ്.ഇവയില്‍ 39 എണ്ണവും തുടങ്ങിയിട്ടുപോലുമില്ല. അവയുടെ പുരോഗതി പൂജ്യം ശതമാനവുമാണ്.
ലാലു പ്രസാദ് യാദവും മമതാ ബാനര്‍ജിയും റെയില്‍വേ മന്ത്രിമാരായിരുന്ന കാലത്തുള്ളതാണ് മിക്ക പദ്ധതികളും. തമിഴ്നാടിന് 19500 കോടിയുടെ പദ്ധതിയാണ് പോകുന്നത്. 1992 മുതല്‍ 2012 വരെയുള്ള പദ്ധതികളുണ്ട് ഇവയില്‍.പുതിയ പാത, ഇലക്ട്രിഫിക്കേഷന്, പാതയിരട്ടിപ്പിക്കല്‍ തുടങ്ങിയവയെല്ലാം ഇവയിലുണ്ട്. ചില്ലിക്കാശിന്റെ പ്രയോജനം പോലും ലഭിക്കാത്തവയാണ് പല പദ്ധതികളും. ഇനിയും തുടങ്ങാത്ത ഇവ പുനപരിശോധിക്കാനാണ് മോദി സര്‍ക്കാരിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: