ന്യൂദല്‍ഹി: ട്രെയിനുകളില്‍ ശുചിത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി എല്ലാത്തരം പാസഞ്ചര്‍ കോച്ചുകളിലും ചവറ് വീപ്പ സ്ഥാപിക്കുന്നു. ഇപ്പോള്‍ എസി കോച്ചുകളില്‍ മാത്രമാണ് ചവറ് വീപ്പകളുള്ളത്. പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണത്തില്‍ അദ്ദേഹം ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ പോളിത്തിന്‍ ബാഗുകളില്‍ ആളുകള്‍ ട്രെയിനില്‍ നിന്നും വലിച്ചെറിയുന്ന സാധനങ്ങള്‍ പെറുക്കികൊണ്ട് പോകുന്നത് ചൂണ്ടിക്കാണിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണ് റെയില്‍വേ ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കുന്നത്.
കോച്ചുകളില്‍ ചവറ് വീപ്പ സ്ഥാപിക്കുന്നതോടെ യാത്രക്കാര്‍ കമ്പാര്‍ട്ട്മെന്റ് ക്ലീനായി സൂക്ഷിക്കുവാന്‍ ശ്രദ്ധിക്കുമെന്ന് ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. ചില കോച്ചുകളിലെ ചവറ്റ് വീപ്പ വളരെ ചെറിയതാണ്. ഇതിന് പരിഹാരം ഉണ്ടാക്കും. ട്രെയിനുകളില്‍ ശുചിത്വം ഉറപ്പുവരുത്തേണ്ടകാര്യവും പ്രധാനമന്ത്രി എടുത്തുപറഞ്ഞിരുന്നു.
റെയില്‍വേ മന്ത്രി സുരേഷ് പ്രഭു റെയില്‍വേ സ്റ്റേഷനുകള്‍ ശരിയായ രീതിയില്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്ലാറ്റ്ഫോമുകളിലെ കാറ്ററിങ് സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള സ്റ്റാളുകളില്‍ ഭക്ഷണം ഉണ്ടാക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 700 സ്റ്റേഷനുകളില്‍ ഒരോ ഉദ്യോഗസ്ഥരെ നിയമിക്കും. റെയില്‍വേ നവീകരിക്കുന്നതിനും അത്യാധുനിക സാങ്കേതികത കൊണ്ടുവരുന്നതിന് മെഗാ പദ്ധതി ഒരുക്കുന്നതിനൊപ്പം ശുചിത്വവും ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: