കൊച്ചി: വണ്ടിപ്പെരിയാറിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് ബാലു കൊല്ലപ്പെട്ട കേസില്‍ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ പ്രസംഗത്തിന്റെ പേരില്‍ കേസ് വീണ്ടും അന്വേഷിക്കണമമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ മണിയുടെ പ്രംഗത്തില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ആരുടേയും പേരുകള്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. കൂടാതെ കേസില്‍ വേണ്ട തെളിവുകള്‍ ലഭിച്ചിട്ടുമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് കോടതി ഹര്‍ജി തള്ളിയത്.
അതേസമയം സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അയ്യപ്പദാസിന്റെ കൊലപാതകത്തില്‍ എന്തുകൊണ്ടാണ് അന്വേഷണം ആവശ്യപ്പെടാത്തതെന്നും കോടതി ചോദിച്ചു. അയ്യപ്പദാസിന്റെ കൊലപാതകത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ആളുകള്‍ക്ക് ബന്ധമുണ്ടെന്ന് മണി തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കിയതുമാണ്.
ഇടുക്കി ജില്ലയിലെ അടിമാലി പത്താം മൈലില്‍ നടത്തിയ പ്രസംഗത്തിലാണ് ബാലു വധത്തെക്കുറിച്ച് മണി വിവാദ പരാമര്‍ശം നടത്തിയത്.
2004 ഒക്ടോബര്‍ 20ന് രാത്രി 8.15 നാണ് വണ്ടിപ്പെരിയാര്ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും ഹൈറേഞ്ച് പ്ലാന്റേഷന് എംപ്ലോയീസ് യൂണിയന് ഇടുക്കി ജില്ലാ സെക്രട്ടറിയുമായിരുന്ന ബാലു കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: