കൊച്ചി: ഓരോവ്യക്തിയിലും ഇശ്വരാംശം ഉണ്ടെന്നും ആ മഹത്ശക്തിയെ ഹൃദയത്തില്‍ ആവാഹിച്ച് പുണ്യകര്‍മ്മം ചെയ്യാന്‍ കഴിയണമെന്നും ജസ്റ്റിസ് എ.വി രാമകൃഷ്ണപിള്ള പറഞ്ഞു.ഹരിപ്പാട് ശ്രീരാമകൃഷ്ണ മഠം പുറത്തിറക്കിയ “ ‘വിശ്വ മിത്രന് വിവേകാനന്ദന്’ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിവേകാനന്ദ ദര്‍ശനം നമ്മെ പഠിപ്പിക്കുന്നതും അതാണ്.എല്ലാവരും സുഖമാണ് ആഗ്രഹിക്കുന്നത്.
മറ്റുള്ളവരുടെ ദു:ഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും സാന്ത്വനമേകുന്ന കര്‍മ്മം നാം ചെയ്യണം. ഇതിന് പതറാത്ത മനസുണ്ടാകണം. ബലമാണ് ജീവിതം .ദൗര്‍ബല്യം നമ്മെ മരണത്തിലേക്ക് കൊണ്ടെത്തിക്കും.വിവേകാന്ദദര്ശനങ്ങള് കൂടുതല്‍ മനസിലാക്കാനും ഇത് ജീവിതത്തില്‍ പകര്‍ത്തി പ്രാവര്‍ത്തികമാക്കാനും നമുക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വിപ്ലവങ്ങള്‍ക്ക് വിത്തുകള്‍ പാകുന്നത് ചിന്തകളാണെന്നും ഇതിന് സ്വാമിജിയുടെ ദര്‍ശനങ്ങള്‍ എന്നും മുതല്കൂട്ടാണെന്നും ഹരിപാട് രാമകൃഷ്ണ മഠം അധ്യക്ഷന്‍ വീരഭദ്രാനന്ദജി മഹാരാജ് പറഞ്ഞു. വ്യക്തിള്‍ മഹാന്മാരായതിനു പിന്നിലും വിവേകാനന്ദ ദര്‍ശനമായിരുന്നു. വിവേകാനന്ദ ദര്‍ശനങ്ങള്‍ കൂടുതല്‍ പഠിക്കാനും അത് പ്രാവര്‍ത്തികമാക്കാനും യുവാക്കള്‍ ശ്രമിച്ചാല്‍ തന്നെ കേരളം ദൈവത്തിന്റെ സ്വന്തം നാടാകുമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് വൈറ്റില രാമകൃഷ്ണ മഠം അധ്യക്ഷന്‍ സ്വാമി ഭദ്രേശാനന്ദജി മഹാരാജ്, കൊടുങ്ങലൂര്‍ വിവേകാനന്ദ വേദിക്ക് വിഷന്‍ ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ:എം. ലക്ഷ്മികുമാരി, ജസ്റ്റിസ് എം രാമചന്ദ്രന് എന്നിവരും സംസാരിച്ചു. പ്രശാന്ത് .എം സ്വാഗതവും അഡ്വ: ടി.ഡി രാജലക്ഷമി നന്ദിയും പറഞ്ഞു. സ്വാമി വിവേകനന്ദന്റെ ജീവിതത്തിലെ ഹൃദയസ്പര്‍ശിയായ 275 സംഭവങ്ങളെ കോര്‍ത്തിണക്കി മലയാളത്തിലാണ് പുസ്തക രചിച്ചിരിക്കുന്നത്. 90 രൂപയാണ പുസ്തകത്തിന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: