തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കാനെത്തിയ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരെ തടഞ്ഞ തമിഴ്നാട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ റിപ്പോര്‍ട്ട്. ദേശീയ ദുരന്തനിവാരണ അതോറിറ്റി ആക്ടിന്റെ നഗ്നമായ ലംഘനത്തിനെതിരെയാണ് കേസെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. റിപ്പോര്‍ട്ട് രണ്ടുദിവസത്തിനുള്ളില്‍ സര്‍ക്കാരിനു സമര്‍പ്പിക്കുമെന്ന് നോഡല്‍ ഓഫീസര്‍ ശേഖര്‍ കുര്യാക്കോസ് ‘ജന്മഭൂമി’യോടു പറഞ്ഞു.
ജലനിരപ്പ് 141 അടിയായതോടെ നാല് ജില്ലകളിലെ ജനങ്ങള്‍ ഭീതിയിലാണ്. ഇതുപരിഗണിച്ച് ദുരന്ത സാധ്യതയുള്ള സ്ഥലവും സ്ഥാപനവും പരിശോധിക്കാന്‍ അതോറിറ്റിക്ക് അധികാരമുണ്ട്.
ദേശീയ ദുരന്തനിവാരണ അതോറിറ്റി ആക്ട്(2005)ലെ സെക്ഷന്‍(72) പ്രകാരം രാജ്യത്തെ എല്ലാ വകുപ്പുകള്‍ക്കും മുകളിലാണ് ഇത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനാണ് അതോറിറ്റി രൂപീകരിച്ചത്. ദുരന്തസാധ്യതയുള്ള ഏതുപ്രദേശത്തും അതോറിറ്റിക്ക് പരിശോധന നടത്താം. മറ്റൊരു വകുപ്പിനോ, സംസ്ഥാന മന്ത്രിമാര്‍ക്കോ, ഉദ്യോഗസ്ഥര്‍ക്കോ ഇതില്‍ ഇടപെടാന്‍ അനുമതിയില്ല. ദേശീയ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് പ്രധാനമന്ത്രിയും സംസ്ഥാന ചെയര്മാന് മുഖ്യമന്ത്രിയുമാണ്.
ണ്ടായാലും അതിന്റെ എല്ലാ ഉത്തരവാദിത്വവും ഇവര്‍ക്കാണ്. തമിഴ്നാട് അതോറിറ്റി അധികൃതര്‍ ഇതുവരെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകട സാധ്യതയെക്കുറിച്ചോ രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചോ പരിശോധന നടത്തിയിട്ടില്ല. അതേസമയം ആക്ടിന്െ പരിധിയില്‍നിന്നുകൊണ്ടാണ് കേരളം പരിശോധന നടത്തിയത്. ഇതു തടസ്സപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അതോറിറ്റി ആക്ട് സെക്ഷന്‍(52) പ്രകാരം ഒരുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം. ഇതും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.
അണക്കെട്ടിന്റെ സുരക്ഷയ്ക്ക് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്താന്‍ ഇന്നലെ ശേഖര്‍ കുര്യാക്കോസും റോഷിഅഗസ്റ്റിന്‍ എംഎല്‍എ, വാര്ട്ടഅതോറിറ്റി എഇ എന്നിവരാണ് പോയത്.
ബേബിഅണക്കെട്ട് പരിശോധിച്ചതിനു ശേഷം പ്രധാന അണക്കെട്ട് പരിശോധിക്കാനെത്തിയപ്പോഴാണ് തമിഴ്നാട് വാട്ടര്‍ അതോറിറ്റി എക്സി. എഞ്ചിനീയറും അസി.എക്സി.എഞ്ചിനീയറും സംഘവും തടഞ്ഞത്. പരിശോധനയ്ക്ക് അനുമതിയില്ലെന്നും തിരിച്ചുപോകണമെന്നുമാണ് തമിഴ്നാട് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍, 2001ല്‍ ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അന്ന് അണക്കെട്ടിന്റെ ദുരന്ത സാധ്യതകളെക്കുറിച്ചു പഠനം നടത്തിയിരുന്നു.
അണക്കെട്ടില്‍ സ്ഥാപിച്ചിട്ടുള്ള ആക്സിലറേറ്റര്‍, സീസ്മോഗ്രാഫ്, ത്രെഷോള്‍ഡ് സെറ്റ് മോണിറ്റര്‍ എന്നിവ പ്രവര്‍ത്തിക്കുന്നില്ലെന്നു കണ്ടെത്തിയിരുന്നു. തമിഴ്നാടാണ് ഈ ഉപകരണങ്ങള്‍ സ്ഥാപിച്ചതും അറ്റകുറ്റപ്പണികള്‍ നടത്തുന്നതും. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി തമിഴ്നാട് ഇതിന്റെ അറ്റകുറ്റ പണികള്‍ നടത്തുന്നില്ല. ഇത് പ്രവര്ത്തനക്ഷമമാണോയെന്നുറപ്പാക്കേണ്ട അവസ്ഥ മുല്ലപ്പെരിയാറില്‍ ഇപ്പോഴുണ്ട്. ഈ പരിശോധനക്കാണ് അതോറിറ്റി നോഡല്‍ ഓഫീസറും സംഘവും അണക്കെട്ടിലെത്തിയത്.
പരിശോധന നടത്തുമെന്ന അറിയിപ്പ് തേനി കളക്ടര്‍ക്ക് നേരത്തേ നല്‍കിയിരുന്നു. കൂടാതെ അണക്കെട്ടിലേക്ക് കടന്നപ്പോള്‍ തമിഴ്നാട് ഉദ്യോഗസ്ഥരുടെ കൈവശം തങ്ങളുടെ മൊബൈല്‍ ഫോണും ക്യാമറയും ബാഗുമെല്ലാം നല്‍കുകയും ചെയ്തു. എന്നിട്ടും മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയിലെ തമിഴ്നാടിന്റെ പ്രതിനിധി പറഞ്ഞതനുസരിച്ചാണ് അതോറിറ്റി അധികൃതരെ തടഞ്ഞത്. ഇത് ദുരന്തനിവാരണ അതോറിറ്റി ആക്ടിന്റെ ലംഘനമാണെന്നും തമിഴ്നാട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കുമെന്നും വാക്കാല്‍ അറിയിച്ചാണ് കേരളസംഘം മടങ്ങിയത്.
ഇന്ന് മുല്ലപ്പെരിയാറില്‍ വെതര്‍ സ്റ്റേഷന് പ്രവര്‍ത്തനക്ഷമമാക്കും. കഴിഞ്ഞ ദിവസം ദുരന്ത നിവാരണ സേന റൂട്ട്മാര്‍ച്ച് നടത്തിയിരുന്നു. വെള്ളം പൊങ്ങിയാല്‍ രക്ഷപ്പെടാന്‍ കഴിയുമെന്നു കണ്ടെത്തിയ 94 സ്ഥലങ്ങളിലായിരുന്നു റൂട്ട് മാര്‍ച്ച്. ഇന്ന് എല്ലാ സ്കൂളുകളിലും പ്രത്യേക അസംബ്ലി വിളിക്കും. എസ്എസ്എ ഉദ്യോഗസ്ഥരുടെ മീറ്റിംഗും വിളിക്കും. എല്ലാ വകുപ്പുകളിലേയും ചെലവാക്കാതെ വെച്ചിട്ടുള്ള ഫണ്ടുകള്‍ സ്വരൂപിക്കാനും നിര്‍ദ്ദേശം നല്കി. നാളെ തിരുവനന്തപുരത്തെത്തി റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്‍കുമെന്നും ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: