കൊച്ചി: മീനകുമാരി കമ്മീഷന് റിപ്പോര്‍ട്ടിനെ സംസ്ഥാനം ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് ഫിഷറീസ് മന്ത്രി കെ.ബാബു. മല്‍സ്യത്തൊഴിലാളി മേഖലയില്‍ ധാരാളം പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ട്. ഇനിയും വികസനം പൂര്‍ണമായി എന്നുപറയാനാവില്ല. അതിനിടയിലാണ് ഈ മേഖലയെ മുഴുവന്‍ ആശങ്കയിലാഴ്ത്തുംവിധം കേന്ദ്രം മീനകുമാരി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തയ്യാറാകുന്നത്.
റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് സംസ്ഥാനം കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാജ്യാന്തര മല്‍സ്യത്തൊഴിലാളി ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈബി ഈഡന് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മല്‍സ്യബോര്‍ഡ് ചെയര്മാന് ഉമ്മര്‍ ഒട്ടുമ്മല്‍ ഇന്‍ഷുറന്‍സ് പോളിസി ഏറ്റുവാങ്ങി.
മല്‍സ്യതൊഴിലാളികളുടെ ആശ്രിതര്‍ക്കുള്ള ധനസഹായം ലൂഡി ലൂയീസ് എംഎല്‍എ വിതരണം ചെയ്തു. മല്‍സ്യഫെഡ് ചെയര്മാന് വി.ദിനകരന്, കൗണ്‍സിലര്‍ ഗ്രേസി ജോസഫ്, ബോര്‍ഡംഗങ്ങളായ ഓസ്റ്റിന്‍ ഗോമസ്, ലീലകൃഷ്ണന്, എ.കെ.ബേബി, എ.എം. അലാവുദ്ദീന്‍, എ.സി.ക്ലാരന്‍സ്, മല്‍സ്യത്തൊഴിലാളി ഫെഡറേഷന് സെക്രട്ടറി കുമ്പളം രാജപ്പന്, മല്‍സ്യതൊഴിലാളി സംഘ് പ്രസിഡന്റ് എ.ഡി.ഉണ്ണികൃഷ്ണന്, എല്‍.ഐ.സി. മേഖല മാനേജര്‍ ചക്രവര്‍ത്തി, യുണൈറ്റഡ് ഇന്ത്യ ഡി.ജി.എം. ബി.സാജന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: