നാദാപുരം: പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം പബ്ലിക്ക് സ്കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രമുഖ മതപണ്ഡിതന് പേരോട് അബ്ദുറഹിമാന് സഖാഫിക്കെതിരെ കേസ്. പെണ്‍കുട്ടിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സംസാരിച്ചതിനാണ് ദാറുല്‍ ഹുദാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംസ്ഥാന സെക്രട്ടറിയും മതപണ്ഡിതനുമായ സഖാഫിക്കെതിരെ വളയം പോലീസ് കേസ് എടുത്തിരിക്കുന്നത്.
സ്കൂളിനോട് അനുബന്ധിച്ചുള്ള അഗതി മന്ദിരത്തില്‍ താമസിക്കുന്ന മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ വെച്ചാണ് പെകുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് വടകര റൂറല്‍ എസ്.പി.ക്ക് ഇത് സംബന്ധിച്ചു നല്കിയ പരാതിയിലാണ് നടപടി. റൂറല്‍ എസ്.പി. പരാതി നാദാപുരം ഡി.വൈ.എസ്.പി.ക്ക് കൈമാറുകയായിരുന്നു. വളയം പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട് സഖാഫിക്ക് എതിരെ കേസ് എടുക്കുകയായിരുന്നു.
നാലര വയസ്സുകാരി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്കൂളില്‍ ഉള്ളവര്‍ക്ക് പങ്കില്ലെന്നും സ്കൂളില്‍ വെച്ച് അങ്ങിനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാനുമായി സ്കൂളില്‍ വെച്ചും ഗ്രൗണ്ടില്‍ വെച്ചും മറ്റ് പല സ്ഥലങ്ങളില വെച്ചും പെണ്‍കുട്ടിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സംസാരിച്ചു എന്നായിരുന്നു പരാതി. സഖാഫി വിവിധ സ്ഥലങ്ങളില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ പോലീസ് പരിശോധിച്ചിരുന്നു. 201-500 ഐപിസി സെക്ഷന്‍ 23 ജുനവല് ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: