ചണ്ഡിഗഡ്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വദ്രയുടെ ഭൂമിയിടപാടുകള്‍ നടത്തികൊടുത്ത ഉദ്യോഗസ്ഥനെ ഹരിയാന സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.
അസിസ്റ്റന്റ് കണ്സോളിഡേഷന് ഓഫീസറായ ദല്‍ബീര്‍ സിംഗിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഗുഡ്ഗാവിലെ മറ്റൊരു ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് എസിഒ ദല്‍ബീര്‍ സിംഗിനെതിരേ നടപടി.ഗുഡ്ഗാവ് ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് സസ്പെന്‍ഷനെന്ന് സംസ്ഥാനധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യു പറഞ്ഞു. ഭൂമിയിടപാടുമായി ബന്ധപ്പെട്ടു നടന്ന വഞ്ചനാക്കേസില്‍ ഈ മാസം പതിനൊന്നിന് ദല്‍ബീര്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
2008ല്‍ വദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി ഗുഡ്ഗാവിലെ ശിഖോപൂര്‍ ഗ്രാമത്തില്‍ മൂന്നേക്കറോളം ഭൂമി സ്വന്തമാക്കി. ഏഴര കോടി രൂപയുടേതായിരുന്നു ഇടപാട്. ഇതില്‍ 2.71 ഏക്കറിലും വാണിജ്യസമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ ടൗണ്‍ പ്ലാനിംഗ് വകുപ്പ് അനുമതി നല്കി. 2008ല്‍ തന്നെ 58 കോടി രൂപയ്ക്ക് ഈ മൂന്നേക്കര്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ഡിഎല്‍എഫിന് കൈമാറി.
2012ല്‍ റോബര്‍ട്ട് വദ്രയും ഡിഎല്‍എഫും തമ്മിലുള്ള ഭൂമിയിടപാട് നടത്തിക്കൊടുത്തത് ദല്‍ബീര്‍ സിംഗാണ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രജിസ്ട്രേഷന് വിഭാഗം ഐജിയായിരുന്ന അശോക് ഖെംക ഐഎഎസ് ഇടപാട് റദ്ദാക്കിയിരുന്നെന്നാണ് സൂചന.
എന്നാല്‍ 2014 ജൂലൈയില്‍ റവന്യൂ രേഖകള്‍ തിരുത്തി സിംഗ് ഇടപാട് വീണ്ടും നിയമവിധേയമാക്കി. റവന്യൂ രേഖകള്‍ തിരുത്താന്‍ ഇയാള്‍ക്ക് അധികാരമില്ലെന്ന് ഖെംക റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും ഖെംക അധികാരപരിധിക്കു പുറത്തു കടന്നെന്നായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ നിലപാട്. രണ്ടു വര്‍ഷമായി ഖെംകയുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: