മാള(തൃശൂര്‍): വൃശ്ചിക പുലരിയില്‍ സര്‍പ്പരാജാവ് വാസുകിയുടെ സാനിധ്യമുള്ള മാള വടമ പാമ്പ് മേയ്ക്കാട്ട് മനയില്‍ സര്‍പ്പപ്രീതിക്കായി ആയിരങ്ങളെത്തി. മനയിലെ ശ്രീധരന് നമ്പുതിരിപ്പാട്,ജാതവേദന്‍ നമ്പുതിരിപ്പാട്,വല്ലഭന് നമ്പുതിരിപ്പാട്,നാഗരാജ നമ്പുതിരിപ്പാട് എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.
പുലര്‍ച്ചെ മുതല്‍ തന്നെ ഭക്തജനങ്ങളുടെ നീണ്ട നിര ദൃശ്യമായി. രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ദര്‍ശനത്തിനായി ക്ഷേത്ര കവാടം തുറന്നുകൊടുത്തു. സര്‍പ്പദോഷ പരിഹാരത്തിനായി പാലും നൂറും കൊടുക്കല്‍, കദളിപ്പഴ നിവേദ്യം, മഞ്ഞള്‍പ്പൊടി, എണ്ണ എന്നീ വഴിപാടുകള്‍ നടത്തി ഭക്തര്‍ ആത്മസായൂജ്യം നേടി. തുടര്‍ന്ന് പ്രസാദ വിതരണം നടന്നു. സംസ്ഥാനത്തിന് പുറത്തു നിന്നും ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്തിച്ചേര്‍ന്നു.
കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും പ്രത്യേക സര്‍വ്വീസ് നടത്തി. പോലീസിന് പുറമെ സേവാഭാരതി പ്രവര്‍ത്തകരും ഭക്തരെ സഹായിക്കുന്നതിന് രംഗത്തുണ്ടായിരുന്നു. കേരളത്തിലെ നാഗരാജ ക്ഷേത്രങ്ങളില്‍ ഏറെ ഐതിഹ്യ പെരുമയുള്ളതാണ് പാമ്പുംമേയ്ക്കാട്ട് മന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: