ടോക്കിയോ: കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പാക്കിയ നികുതി വര്‍ദ്ധനയെത്തുടര്‍ന്ന് ജപ്പാനില്‍ സാമ്പത്തിക മാന്ദ്യം. നിക്ഷേപത്തില്‍ വന്‍ കുറവാണ് അനുഭവപ്പെട്ടിരിക്കുന്നത്.
ലോകത്തെ മൂന്നാമത്തെ സാമ്പത്തി ശക്തിയായ ജപ്പാനില്‍ ജൂലൈ മുതല്‍ സപ്തംബര്‍ വരെയുള്ള കാലത്തെ സാമ്പത്തിക വളര്‍ച്ച വെറും 1.6 ശതമാനമായി ഇടിഞ്ഞു. ഇത് ജപ്പാന് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
ജപ്പാനില്‍ ഭവന നിര്‍മ്മാണ രംഗത്തെ നിക്ഷേപത്തില്‍ 24 ശതമാനം കുറവാണ് വന്നത്.2012ല്‍ ഷിന്‍സോ ആബെ വന്നതിനു ശേഷമാണ് മാന്ദ്യത്തില്‍നിന്ന് ജപ്പാന് രക്ഷപ്പെട്ടത്. ഇപ്പോള്‍ വീണ്ടും പ്രശ്നമായത് ആബെയുടെ നയങ്ങള്‍ തന്നെ എന്നതാണ് വിരോധാഭാസം.
ചൈനയുടെ വളര്‍ച്ചയും മന്ദഗതിയിലായിട്ടുണ്ട്. രണ്ടും കൂട്ടിവായിച്ചാല്‍ ലോക സാമ്പത്തിക രംഗത്ത് എന്തോ ഗുരുതരമായ പ്രശ്നം ഉടലെടുത്തുതുടങ്ങിയെന്നാണ് സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: