ന്യൂദല്‍ഹി: ഐപിഎല്‍ കോഴയുമായി ബന്ധപ്പെട്ട മുദ്ഗല്‍ കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് എന്‍.ശ്രീനിവാസനും മരുമകന് മെയ്യപ്പനും ക്ലീന്‍ ചീറ്റ്.
ശ്രീനിവാസനെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അടുത്ത് തന്നെ നടക്കാനിരിക്കുന്ന ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രതിസന്ധി ശ്രീനിവാസന് ഒഴിവായി കിട്ടിയിരിക്കുകയാണ്.
ഇതോടൊപ്പം ശ്രീനിവാസന്റെ മരുമകന് ഗുരുനാഥ് മെയ്യപ്പനും ക്ളീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. അതേസമയം മെയ്യപ്പന് ഇടനിലക്കാരുമായി ബന്ധപ്പെട്ടതായി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ വാതുവയ്പില്‍ ഏര്‍പ്പെട്ടു എന്നതിന് തെളിവില്ല.
ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവും രാജസ്ഥാന് റോയല്‍സ് സഹഉടമയുമായ രാജ് കുന്ദ്ര ഐ.പി.എല്‍ ചട്ടങ്ങള്‍ ലംഘിച്ചതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
കൂടാതെ ഐ.പി.എല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുന്ദര രാമനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. വാതുവയ്പുകാരില്‍ ഒരാളുടെ ഫോണ്‍ നമ്പര്‍ സുന്ദര രാമന് അറിയാമായിരുന്നു. ഈ നമ്പരിലേക്ക് എട്ടു തവണ സുന്ദരരാമന്‍ വിളിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശ്രീനിവാസനും മെയ്യപ്പനും വാതുവയ്പില്‍ ഏര്‍പ്പെട്ടതിന് തെളിവില്ലെന്ന് 35 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശ്രീനിവാസനടക്കം നാലു പേര്‍ക്ക്, താരങ്ങള്‍ ഐ.പി.എല്‍ ചട്ടങ്ങള്‍ ലംഘിച്ചതായി അറിയാമായിരുന്നു. എന്നാല്‍ ഇതിന് ആവശ്യമായ തെളിവുകളില്ല.
മാത്രമല്ല ഐ.പി.എല്‍ വാതുവയ്പിന്റെ അന്വേഷണം തടസപ്പെടുത്താന്‍ ശ്രീനിവാസന് ശ്രമിച്ചതായും കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: