സിഡ്നി: ഓസ്ട്രേലിയയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സിഡ്നിയിലെത്തി. സിഡ്നിയിലെ ഒളിമ്പിക്ക് പാര്‍ക്കിലെ അല്‍ഫോണ്‍സ് അരീനയില്‍ ഇന്ത്യന്‍ സമയം ഉച്ച തിരിഞ്ഞ് 1 മണിക്ക് പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.
1986 ല്‍ രാജീവ് ഗാന്ധിയുടെ സന്ദര്‍ശനത്തിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രേലിയ സന്ദര്‍ശിക്കന്നത്.
സിഡ്നിയില്‍ 27000 പേരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. മെല്‍ബണില്‍ നിന്നും സിഡ്നിയിലേക്ക് ആളുകളെ എത്തിക്കാന്‍ മോദി എക്സ്പ്രസ് എന്ന പേരില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസിനും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. പരിപാടിയുടെ തത്സമയ സംപ്രേക്ഷണം http://www.pmvisit.org.au/ പോര്‍ട്ടലില്‍ ലഭ്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു .
അമേരിക്കയിലെ മാഡിസണ്‍ സ്ക്വയറില്‍ നടന്ന പരിപാടിയെക്കാളും ജനപങ്കാളിത്തമാണ് സിഡ്നിയിലെ അല്‍ഫോണ്‍സ് അരീനയില്‍ പ്രതീക്ഷിക്കുന്നത്.
നേരത്തെ സിഡ്നിയിലേക്ക് മടങ്ങുന്നതിന് മുമ്പ് ഓസ്ട്രേലിയന്‍ ബിസിനസ് നേതാക്കളുമായി മോദി ചര്‍ച്ച നടത്തിയിരുന്നു.
ഇന്ത്യയുടെ കച്ചവടനയങ്ങള്‍ സുതാര്യവും പ്രവചിക്കാവുന്നതുമാണെന്ന് ചര്‍ച്ചില്‍ അദ്ദേഹം വ്യക്തമാക്കി. അനാവശ്യ നിയമങ്ങളിലും നടപടി ക്രമങ്ങളിലും മാറ്റം വരുത്തുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്.
നല്ല ഭരണനിര്‍വ്വഹണമാണ് മാറ്റത്തിന്റെ ആരംഭമെന്നും ഇന്ത്യയില്‍ നിങ്ങള്‍ക്ക് വ്യത്യസ്ഥത അനുഭവപ്പെട്ട് തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
അവസരങ്ങളെ പങ്കാളിത്തമാക്കി മാറ്റുന്നതിനോടൊപ്പം നിക്ഷേപകരെ സ്വാഗതം ചെയ്താല്‍ വളരെ എളുപ്പത്തില്‍ ബിസിനസ് നടത്താന്‍ സാധിക്കുമെന്നും മോദി ചര്‍ച്ചയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: