കൊച്ചി: അനാഥാലയത്തില്‍ നിന്ന് പീഡനം ഭയന്ന് കുട്ടികള്‍ ഓടിപ്പോയ സംഭവത്തില്‍ കേസൊതുക്കാന്‍ പോലീസ് ശ്രമം. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്നാണിത്. സംഭവം അന്വേഷിക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെങ്കിലും പോലീസ് നിലപാട് ദുരൂഹമാണ്.
എറണാകുളം കറുകപ്പിള്ളി ഉമ്മുല്‍ ഖുദാ അനാഥാലയത്തില്‍ നിന്നാണ് കുട്ടികള്‍ പീഡനം ഭയന്ന് രക്ഷപ്പെട്ടത്. അനാഥാലയത്തില്‍ തങ്ങളെ ഉപദ്രവിക്കുന്നുണ്ടെന്നും ഭക്ഷണം തരാറില്ലെന്നും കുട്ടികള്‍ പറഞ്ഞെങ്കിലും പോലീസ് ഇക്കാര്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇക്കാര്യങ്ങള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയോ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയേയോ പോലീസ് അറിയിച്ചിട്ടില്ല. പരാതി പറഞ്ഞ കുട്ടികളെ അനാഥാലയത്തിലേക്ക് തന്നെ പറഞ്ഞുവിട്ട പോലീസ് നടപടിയും വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്.
അതേസമയം വിവാദത്തിലകപ്പെട്ട അനാഥാലയത്തെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് പോലീസ് ഇപ്പോഴും നടത്തുന്നത്.
ഒരു കുട്ടിയുടെ മാതാവും പിതാവും തമ്മില്‍ വഴക്കായിരുന്നുവെന്നും അനാഥാലയത്തില്‍ കുട്ടിയെ നിറുത്താന്‍ ഇഷ്ടമല്ലാത്തതിനാല്‍ ഈ കുട്ടിയുടെ പിതാവാണ് കുട്ടിയെ വിളിച്ചു കൊണ്ടു പോയതെന്നുമാണ് പോലീസ് ഇപ്പോള്‍ പറയുന്നത്.
കുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടതു കൊണ്ടാണ് അനാഥാലയത്തില്‍ തിരിച്ചേല്‍പ്പിച്ചതെന്നും പറയുന്നു. ഈ കുട്ടിക്ക് കൂട്ടു പോവുകയായിരുന്നു രണ്ടാമത്തെ കുട്ടിയൊണ് ഇപ്പോള്‍ വിശദീകരിക്കുന്നത്.എന്നാല്‍ കുട്ടികള്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ പോലീസ് മറച്ചു വക്കുകയാണ്. ഒരു മാസം മുന്‍പ് എളമക്കര പോലീസ് ഈ അനാഥാലയത്തില്‍ പരിസോധന നടത്തിയപ്പോള്‍ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തിയെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല. ഈ കേസും അട്ടിമറിക്കാനുളഌഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. ഭരണമുന്നണിയിലെ ഒരു പ്രമുഖ കക്ഷിയുടെ നേതാക്കളാണ് അനാഥാലയത്തിലെ ക്രമക്കേട് സംബന്ധിച്ച അന്വേഷണങ്ങള്‍ അട്ടിമറിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: