ചണ്ഡിഗഢ്: ഹരിയാനയിലെ വൈദ്യുതിബോര്‍ഡ് ജനങ്ങളെ ഞെട്ടിപ്പിക്കുന്നതില് വൈദഗ്ദ്ധ്യമുള്ളവരാണ്. ഇത്തവണ അവരുടെ ഇര വെറുമൊരു സധാരണക്കാരനായ വെറ്റിലക്കച്ചവടക്കാരനായിരുന്നു.
സോനാപത് ജില്ലയിലെ ഗൊഹാനയില്‍ വെറ്റിലയും മറ്റും കച്ചവടം നടത്തുന്ന രാജേഷിന് ദീപാവലി സമ്മാനമായി ലഭിച്ചത് വെറും 132 കോടി രൂപയുടെ വൈദ്യുതി ബില്‍. ഷോക്കടിപ്പിക്കുന്ന ബില്‍ ഒക്ടോബര്‍ മാസത്തിലേതാണ്.
വൈദ്യുതിബില്‍ തനിക്ക് വലിയ ആഘാതമാണ് ഏല്‍പ്പിച്ചതെന്ന് രജേഷ് പറഞ്ഞു. ഇത് പ്രിന്റിംഗിലൊ കണക്കിലൊ വന്ന തെറ്റായി കരുതാനാവില്ലെന്നും തുക അക്ഷരത്തില്‍ വ്യക്തമായി കാണിച്ചിട്ടുണ്ടെന്നും രാജേഷ് ചൂണ്ടിക്കാട്ടുന്നു.
താനൊരു സാധാരണക്കാരനാണെന്നും ഒരു വാടകകെട്ടിടത്തിലാണ് കട നടത്തുന്നതെന്നും അവിടെ ഒരു ഫാനും ലൈറ്റും മാത്രമേ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ 1000 രൂപയില്‍ താഴെയാണ് ഈ കടയിലെ ബില്‍. വൈദ്യുതി ഓഫീസുമായി ബന്ധപ്പെട്ട് ശരിയായ ബില്‍ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് രാജേഷ്.
ഹരിയാന വൈദ്യുതി വകുപ്പില്‍ ഇത്തരം സംഭവം ഇതാദ്യമല്ല. 2007 ലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. രണ്ടു കിടപ്പുമുറികള്‍ മാത്രമുള്ള മുരാരി ലാലിന്റെ വീടിന് ലഭിച്ചത് 234 കോടിരുപയുടെ ബില്ലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: