ജെറുസലേം: ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അടുത്തമാസം ഇസ്രയേല്‍ സന്ദര്‍ശിക്കും. സന്ദര്‍ശനത്തോടനുബന്ധിച്ച് നിരവധി ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവെക്കും. നാല് ദിവസത്തെ സന്ദര്‍ശനത്തോടനുബന്ധിച്ച് നിരവധി ഉന്നതതല യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. നവംബര്‍ ആറിന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും.
രണ്ടായിരത്തില്‍ എല്‍.കെ. അദ്വാനിയുടെ സന്ദര്‍ശനത്തിന് ശേഷം ഒരു ഭാരത ആഭ്യന്തരമന്ത്രി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത് ഇപ്പോഴാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് രാജ്നാഥ് സിങ്ങിന്റെ സന്ദര്‍ശനം. ഐക്യരാഷ്ട്രസഭ സന്ദര്‍ശന വേളയില്‍ ന്യൂയോര്‍ക്കില്‍ വച്ച് നരേന്ദ്രമോദിയും നെതന്യാഹുവും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ കൂടുതല്‍ ഉന്നതമാക്കുന്നതിനാണ് ശ്രമിക്കുന്നത്, തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മോദിയെ വിളിച്ച് അഭിനന്ദിച്ച ആദ്യലോക നേതാവാണ് നെതന്യാഹു.
ഇതിനിടയില്‍ ഇസ്രായേല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോസഫ് കോഹെന് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ദല്‍ഹിയില്‍ എത്തിയിരുന്നു. രാജ്നാഥ് സിങ്ങുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
പൊതുവായ വെല്ലുവിളികളാണ് ഇരുരാജ്യങ്ങളും നേരിടുന്നത്. ഇതിനുള്ള പരിഹാരങ്ങളും ചര്‍ച്ചചെയ്തു. ഭാരതം ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രണ്ടാമത്തെ രാഷ്ട്രമാണ് ഇസ്രയേല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: