ന്യൂദല്‍ഹി: പാക്കിസ്ഥാന്റെ വെടിവയ്പ്പിനെതിരെ അതിശക്തമായി തന്നെ തിരിച്ചടിക്കാന്‍ ലഭിച്ച ഉത്തരവ് സൈനികരുടെ ആത്മവീര്യം വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍.ഇങ്ങോട്ടുള്ള ഒരോ വെടിയുണ്ടയ്ക്കും അതേ നാണയത്തില്‍ തിരിച്ചടിക്കാനായിരുന്നു മോദി സര്‍ക്കാര്‍ സൈനികര്‍ക്ക് നല്കിയ നിര്‍ദ്ദേശം.തിരിച്ചടി കടുത്തതോടെയാണ് പാക്ക് വെടിവയ്പ്പ് നിലച്ചത്.
പാക്കിസ്ഥാന് എത്ര വെടിവയ്പ്പ് നടത്തിയാലും തിരിച്ചടിക്കാതെ എല്ലാം സഹിച്ചുകൊണ്ടിരുന്ന പഴയ നിലപാട് സൈനികരുടെ പോരാട്ട വീര്യം കെടുത്തിയിരുന്നു. എന്നാല്‍ പുതിയ നിലപാട് അവരില്‍ വീര്യം കത്തിജ്വലിപ്പിച്ചുവെന്ന് അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകളില്‍ നിന്ന് ഒരു പ്രമുഖ ഇംഗഌഷ് പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാട്ടുന്നു.
റിപ്പോര്‍ട്ടില്‍ നിന്ന്ഗോളി കാ ജവാബ് ഗോളി സേ ദേനാ ഹെ… ഇതാണ് അതിര്‍ത്തിയിലെ ബിഎസ്എഫ് കമാന്‍ഡര്‍ ജെറിന് വര്‍ഗീസ് സഹപ്രവര്‍ത്തകരോട് പറഞ്ഞത്. അനുയോജ്യമായി ,അതിശക്തമായി തിരിച്ചടിക്കാനാണ് തങ്ങള്‍ക്ക് മുകളില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചിരുന്നത്. ജെറിന് വര്‍ഗീസ് ആത്മവിശ്വാസത്തോടെ പറയുന്നു.
800 മീറ്റര്‍ അകലെയുളള ലക്ഷ്യം തകര്‍ക്കാന്‍ കഴിയുന്ന 51 എംഎം മോര്‍ട്ടാറുകളും അഞ്ചു കിലോമീറ്റര്‍ അകലെയുള്ളവ തകര്‍ക്കുന്ന 81 എംഎം മോര്ട്ടാറുകളുമാണ് ബിഎസ്എഫ് ഉപയോഗിച്ചിരുന്നത്.പാക്ക് പോസ്റ്റുകള്‍ തകര്‍ക്കാനും കഴിയുന്നത്ര നാശനഷ്ടം വരുത്താനുമായിരുന്നു സൈനികര്‍ക്ക് ലഭിച്ചിരുന്ന നിര്‍ദ്ദേശം.
റിപ്പോര്‍ട്ടറെ സൈനിക പോസ്റ്റില്‍ എത്തിച്ച കാര്‍ ഡ്രൈവര്‍ രാത്രിയായതോടെ ഭയചകിതനായി. രാത്രിയിലാണ് പാക്ക് സൈന്യം വെടിവെയ്പ്പ് തുടങ്ങുന്നത്.ഞാന്‍ ഡിസംബറിലാണ് വിവാഹം കഴിച്ചത്. ഡ്രൈവര്‍ പറഞ്ഞു. ഇതു കേട്ട കമാന്‍ഡര്‍ ജറിന് വര്‍ഗീസ് പുഞ്ചിരിയോടെ പറഞ്ഞു, ഞാന്‍ സപ്തംബര്‍ പകുതിക്കാണ് വിവാഹം കഴിച്ചത്, ഒരു മാസം പോലുമായിട്ടില്ല.എത്ര പാക് റേഞ്ചറുകളെയാണ് നാം വെടിവച്ചുകൊന്നത്..അദ്ദേഹം പറയുന്നു. അതേ സൈനികരുടെ മനോഭാവം പോലും മാറിയിരിക്കുന്നു.
ഫഌഗ് മീറ്റിംഗ് വിളിക്കേണ്ടയാവശ്യമേയില്ല, ശക്തമായി തിരിച്ചടിക്കൂയെന്നാണ് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം. മുന്‍പൊക്കെ സമാധാനം തകരും, ചര്‍ച്ചയ്ക്ക് വിളിക്കൂ, ചര്‍ച്ചയ്ക്ക് വിളിക്കൂയെന്നു മാത്രമേ കേള്‍ക്കാറുള്ളൂ സീനിയര്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടര്‍ പറയുന്നു.
കുറഞ്ഞത് നാല്‍പ്പത് പാക് റേഞ്ചറുകളെങ്കിലും ഭാരതത്തിന്റെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ബിഎസ്എഫ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: