ന്യൂദല്‍ഹി: ഹരിയാന മുന്‍മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല ഇന്ന് ജയില്‍ അധികൃതര്‍ക്കു മുന്‍പാകെ കീഴടങ്ങാന്‍ ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ആരോഗ്യപ്രശ്നമുണ്ടെങ്കില്‍ എയിംസില്‍ കൊണ്ടുപോകാന്‍ കോടതി ജയില്‍ സൂപ്രണ്ടിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് റാലിയില്‍ ചൗട്ടാല പ്രസംഗിക്കുന്നത് കോടതി വിലക്കിയിട്ടുമുണ്ട്.
അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ചൗട്ടാല ആരോഗ്യപ്രശ്നങ്ങള്‍ നിരത്തിയാണ് ജാമ്യം നേടിയിരുന്നത്. എന്നാല്‍ ഇക്കാര്യം അവഗണിച്ചും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചും ചൗട്ടാല തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിച്ചു.
അധ്യാപക നിയമനത്തില്‍ വന്‍ അഴിമതി നടത്തിയതായി തെളിഞ്ഞതിനെത്തുടര്‍ന്ന് കോടതി 79 കാരനായ ചൗട്ടാലയ്ക്ക് പത്തു വര്‍ഷം തടവ് വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: