ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും വ്യോമസേനാ മേധാവി അരൂപ് രാഹ പറഞ്ഞു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് അതിര്‍ത്തിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അതിര്‍ത്തിയില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കപ്പെടണം, ഉത്തര്‍പ്രദേശിലെ ഹിന്‍ഡന്‍ എയര്‍ബേസില്‍ നടന്ന 82-ാം വ്യോമസേനാ ദിനാഘോഷങ്ങളില്‍ പങ്കെടുത്തുകൊണ്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അരൂപ് രാഹ.
അയല്‍രാജ്യവുമായി മികച്ച ബന്ധം വേണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിനായി നിരവധി കാര്യങ്ങള്‍ നയതന്ത്രതലത്തിലും അല്ലാതെയും സര്‍ക്കാര്‍ ചെയ്തിരുന്നു. എന്നാല്‍ നിലവിലെ അതിര്‍ത്തിയിലെ സ്ഥിതിഗതികളെപ്പറ്റി സൈന്യത്തിന് നല്ല ബോധ്യമുണ്ട്. പ്രശ്നം വളരെ വേഗത്തില്‍ പരിഹരിക്കണമെന്ന നിര്‍ദ്ദേശമാണ് സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. വ്യോമസേനാ മേധാവി പറഞ്ഞു. ഓണററി ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി നല്കി ആദരിച്ച ക്രിക്കറ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: