ന്യൂദല്‍ഹി: ചരിത്രത്തിലാദ്യമായി കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് മാനസികാരോഗ്യ നയം രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 10 ദേശീയ മാനസികാരോഗ്യ ദിനമായി ആചരിക്കും. ആഗ്രയില്‍ 155 വര്‍ഷം പഴക്കമുള്ള മാനസികാരോഗ്യ ഇന്‍സ്റ്റിറ്റിയൂട്ട് സന്ദര്‍ശിച്ചശേഷം കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന് അറിയിച്ചതാണിത്. മാനസിക രോഗികളെ ജീവിതത്തിലേക് മടക്കികൊണ്ട് വരുന്നതിന് മുന്‍ഗണന നല്‍കും.
മാനസികരോഗികള്‍ സാധാരണനിലയിലേക്ക് മടങ്ങി വരുന്ന തോത് വര്‍ധിച്ചിട്ടുണ്ട്. ദൗര്‍ഭാഗ്യവശാല്‍ സമൂഹം ഇവരെ ശരിയായ രീതിയില്‍ ചികിത്സിക്കുന്നതിനും സാന്ത്വനം നല്‍കുന്നതിനും വേണ്ടത്ര താത്പര്യം കാട്ടുന്നില്ല. ഇക്കാര്യത്തിലുള്ള നമ്മുടെ മാനസികാവസ്ഥമാറേണ്ടതുണ്ട്.
2020 ആകുമ്പോഴെക്കും ഭാരതത്തില്‍ 20 ശതമാനം പേര്‍ക്കും ഏതെങ്കിലും തരത്തിലുള്ള മാനസികപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ ്ലോകാരോഗ്യ സംഘടനയുടെ പഠനം. രാജ്യത്ത് ഇന്ന് 3500 സൈക്യാട്രിസ്റ്റുകള്‍ മാത്രമേയുള്ളു. ഡോക്ടര്‍മാരുടെ ഈ കുറവ് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈകൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: