ന്യൂദല്‍ഹി: ഭാരതത്തിലേക്ക് നുഴഞ്ഞുകയറാന്‍ കാശ്മീര്‍ അതിര്‍ത്തിയില്‍ രണ്ടായിരം പാക്കിസ്ഥാന് ഭീകരര്‍ തമ്പടിച്ചിരിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനാണ് പാക്കിസ്ഥാന് ചാരസംഘടനയായ ഐ എസ് ഐ ലക്ഷ്യമിടുന്നത്.ഇതേത്തുടര്‍ന്ന് ഇന്ത്യാ- പാക്ക് അതിര്‍ത്തിയില്‍ സുരക്ഷ ഊര്‍ജ്ജിതമാക്കി.
പാക് അധിനിവേശ കാശ്മീരിലെ പരിശീലനകേന്ദ്രങ്ങളില്‍ നിന്നുള്ളവരാണ് ഭീകരരിലധികമെന്നും മാരകായുധങ്ങളും ഷെല്ലുകളുമാണ് ഇവരുടെ പക്കല്‍ ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം, ഭീകരര്‍ക്ക് ഇന്ത്യയിലേക്കു പ്രവേശിക്കാന്‍ കളമൊരുക്കുന്നതിന്റെ ഭാഗമായാണ് അതിര്‍ത്തിയിലെ പാക്ക് വെടിവയ്പ്പെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കാശ്മീരിലെ പൂഞ്ച്, ഗുല്‍മാര്‍ഗ്, മെന്ധാര് ജില്ലകളിലാണ് ഭീകരര്‍ ഒളിച്ചുതാമസിക്കുന്നത്. ഒരുമാസത്തിനുള്ളിലായി ആയിരത്തിലധികം ഭീകരരാണ് അതിര്‍ത്തിയിലെത്തിയിരിക്കുന്നത്. പാകിസ്ഥാന് പട്ടാളത്തിന്റെ സഹായവും ഇവര്‍ക്ക് ലഭിച്ചിട്ടുള്ളതായി സംശയിക്കുന്നുണ്ട്.
അതേസമയം, പ്രളയത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ത്യന്‍ സൈനികര്‍ തിരിച്ചെത്തിയിട്ടുണ്ടെന്നും അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കുമെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: