ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ നിരന്തരമായി പാക്ക് സേന നടത്തി വരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്.
പാക്ക് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് ഗ്രാമവാസികള്‍ മരിക്കുകയും ഇരുപത്തി ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്നാഥിന്റെ പ്രസ്താവന.
ഭാരതത്തിലെ സാഹചര്യങ്ങള്‍ മാറിയെന്നും അതിനാല്‍ തന്നെ പാകിസ്ഥാന് കരാര്‍ ലംഘനം അവസാനിപ്പിക്കണമെന്നും രാജ്നാഥ് പറഞ്ഞു.
കേന്ദ്രം സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്നും അതിര്‍ത്തി പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് കാശ്മീര്‍ ഗവണ്മെന്റ് ദുരിതാശ്വാസത്തിനുള്ള നടപടികള്‍ നല്‍കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: