ശ്രീനഗര്‍: പാക്കിസ്ഥാന് വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അതിര്‍ത്തി കരാര്‍ ലംഘിച്ചു കൊണ്ട് പാക്കിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര് സ്ത്രീകളാണ്.
പുലര്‍ച്ചെ ഒരു മണി മുതലാണ് പാക് റേഞ്ചര്‍മാര്‍ ശക്തമായി വെടിയുതിര്‍ത്തത്. പരിക്കേറ്റവരെ ജമ്മു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യന്‍ സൈന്യവും ശക്തമായ രീതിയില്‍ തന്നെ പ്രത്യാക്രമണം നടത്തി. വെടിവയ്പ് ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്.
ഈ മാസം ഇത് പതിനൊന്നാം തവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. പൂഞ്ച് അതിര്‍ത്തിയില്‍ മാത്രമായി ഏഴ് തവണയാണ് പാക്ക് സേന വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: