ഹിന്ദുക്കള്‍ ഒന്നായി നില്‍ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പതിനഞ്ചുവര്‍ഷം മുമ്പുവരെ എനിക്ക് ഹിന്ദു എന്നുപറയുന്നതുതന്നെ ബുദ്ധിമുട്ടായി തോന്നിയിരുന്നു. എന്നാല്‍ കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി എന്നെ ഹിന്ദുവെന്ന് പറയാന്‍ അനുഭവങ്ങള്‍ പ്രേരിപ്പിച്ചു. ഉദാഹരണങ്ങള്‍ ധാരാളമുണ്ട്. ഒരുദാഹരണം ഞാന്‍ പറയാം. കന്യാകുമാരിക്കടുത്ത് ഞാന്‍ കുറേസ്ഥലം വാങ്ങി. മുപ്പതുകോടി രൂപ കടം എടുത്ത് ബില്‍ഡിംഗ് പണിയാന്‍ തീരുമാനിച്ചു. എന്നാല്‍ അവിടുത്തെ നാട്ടുകാരെന്ന് പറയുന്ന ആളുകള്‍ അതിനെ എതിര്‍ത്തു. കാരണം പറഞ്ഞത് സ്വാമിയോട് അനുവാദം വാങ്ങാതെ ഇവിടെ പണിയാന്‍ സാധ്യമല്ല എന്നായിരുന്നു. വീണ്ടും ഒരു പള്ളി പണിയണമെന്നാവശ്യപ്പെട്ടു. അതും ചെയ്തുകൊടുത്തു. പണം ആവശ്യപ്പെട്ടു. ഞാന്‍ കൊടുക്കാന്‍ തയ്യാറായില്ല. സ്വാമിയെന്ന് പറഞ്ഞത് ആളാരാണെന്നല്ലേ. അവിടുത്തെ ഒരു പള്ളിയിലെ വികാരിയെയാണ് സ്വാമിയെന്ന് വിളിക്കുന്നത്. അദ്ദേഹം വീണ്ടും പറഞ്ഞു, ”ഇനിയൊരു ഇഞ്ചു ഭൂമിപോലും ക്രിസ്ത്യാനികളല്ലാത്തവര്‍ കന്യാകുമാരിയില്‍ വാങ്ങുകയില്ലെന്ന് എഴുതിത്തരണമെന്ന്. ഞാന്‍ അതിന് തയ്യാറായില്ല. അതുകൊണ്ട് ഇന്നും തലയുയര്‍ത്തി പണിപൂര്‍ത്തിയാകാതെ ആ സ്ട്രക്ചര്‍ അവിടെ തന്നെ കാണാന്‍ സാധിക്കും. കാരണം ഞാന്‍ ഹിന്ദുവായതുകൊണ്ടാണ് അത് ചെയ്യാന്‍ സാധിക്കാത്തത്. ക്രിസ്ത്യാനികളുടെ മുഷ്കാണ് അവിടെ കാണാന്‍ സാധിച്ചത്. ഈ സംഭവം കേട്ടറിഞ്ഞ് സ്വാമി ബാലപ്രജാപതി എന്ന കാണാന്‍ വന്നു. എന്തുസഹിച്ചിട്ടും നമ്മളത് നേടിയെടുക്കുമെന്ന് പറഞ്ഞെങ്കിലും ഒരു സംഘര്‍ഷം ഒഴിവാക്കാനായി ഞാന്‍ സമാധാനം പാലിച്ചു.
ഇന്നത്തെ സ്ഥിതി ഒന്നാലോചിച്ചുനോക്കൂ. ഒരു സമുദായത്തെ നശിപ്പിക്കാന്‍ എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ബാര്‍ പ്രശ്നവുമായി മുന്നോട്ടുവന്നത്. ബഹുഭൂരിപക്ഷം പേരും ഹിന്ദുക്കളാണ് ബാര്‍ നടത്തുന്നത്. 418 ബാര്‍ അടച്ചുപൂട്ടിയതുമുഴുവന് ഹിന്ദുക്കളുടേതായിരുന്നു. 317 എണ്ണം ബാക്കി അടയ്ക്കാനുണ്ടായിരുന്നത്, പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് മുഴുവന്‍ അടയ്ക്കണമെന്ന് തീരുമാനമായത് മറ്റൊരു പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതിയാണ്. സര്‍ക്കാരായാലും ആരായാലും സാമ്പത്തികമായും വിദ്യാഭ്യാസപരമായും എല്ലാ വിധത്തിലും ഹിന്ദു സമൂഹത്തെ തകര്‍ക്കുകയെന്നതാണ് അവരുടെ ഉദ്ദേശം.
എനിക്ക് വളരെ പരിചയമുള്ള ഒരു മാധ്യമപ്രവര്‍ത്തകന്റെ മുന്നില്‍വച്ച് മുസ്ലീം ലീഗിന്റെ ഒരു മന്ത്രി വിദേശത്തേക്ക് ഫോണ്‍ ചെയ്ത് കേരളത്തില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ പറ്റിയ സമയമാണെന്നും, ഹോട്ടലുകള്‍ പകുതി വിലയ്ക്കും കിട്ടും എന്നും പറഞ്ഞത് ഞെട്ടലോടുകൂടിയാണ് ആ സുഹൃത്ത് എന്നോടുപറഞ്ഞത്.
എന്നാല്‍ മറ്റുമതക്കാരെ വോട്ടുബാങ്കായി കണ്ട് അവര്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും ആരും തയ്യാറായില്ല. അവര്‍ അവരുടെ കൊച്ചുകുട്ടികളെപ്പോലും മതത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിപ്പിക്കാന്‍ പഠിപ്പിക്കുന്നു. എന്നോടൊപ്പം പഠിക്കുകയും വളരുകയും ചെയ്തവരുടെ മക്കളുടെ ചെയ്തികളില്‍ നിന്നുപോലും എനിക്ക് ഈ ആനുഭവങ്ങളുണ്ടായിട്ടുണ്ട്. വെണ്‍പാലവട്ടത്ത് പണിത ക്ഷേത്രത്തിനകത്തുപോലും ഷൂസ് മാറ്റാതെ പരിശോധന നടത്താന്‍ വന്ന മുസ്ലീമായ ഇന്‍കം ടാക്സ് ഉന്നതോദ്യോഗസ്ഥന്റെ ചെയ്തികള്‍ ഇതിനുദാഹരണമാണ്. ഹിന്ദുസമൂഹം സംഘടിച്ചുനിന്നപ്പോഴാണ് ഉദ്യോഗസ്ഥന് പിന്തിരിയേണ്ടിവന്നത്. ഇത്തരത്തില്‍ എല്ലാ മേഖലകളിലും ഹിന്ദുസമൂഹത്തെ ഒന്നാകെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന കാഴ്ച നാം കാണുന്നു. ഹിന്ദുക്കള്‍ ജീതിക്കതീതമായി ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ രക്ഷയുള്ളൂ. ഇത്തരം സമ്മേളനത്തില്‍ കൂടി ഇതാണ് നാം ചിന്തിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും.
(അനന്തപുരി ഹിന്ദുസമ്മേളനത്തില്‍ ശ്രീനാരായണധര്‍മ്മവേദി സെക്രട്ടറിയായ ലേഖകന്‍ ചെയ്ത പ്രസംഗം)
ഡോ. ബിജു രമേശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: