ന്യൂദല്‍ഹി: ഭാരതത്തെ ജനറേറ്റര്‍, ഇന്‍വെര്‍ട്ടര്‍ വിമുക്ത രാഷ്ട്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയല്‍. രാജ്യത്തെ എല്ലാ വീടുകളിലും 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കാനുള്ള പരിശ്രമങ്ങള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ വൈദ്യുതി വിതരണവും ലഭ്യതയുമാണ് ഇപ്പോള്‍ നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി. മോദിസര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പുതന്നെ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വൈദ്യുതി ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും, ഗോയല്‍ ഉറപ്പു നല്കി. ജനറേറ്ററും ഇന്‍വെര്‍ട്ടറും ഇല്ലാത്ത ഒരുരാജ്യമാണ് ലക്ഷ്യമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഊര്‍ജ്ജമേഖലയില്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാകുമെന്നാണ് പ്രതീക്ഷ. ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തണമെന്നാവശ്യപ്പെട്ട മന്ത്രി സിഎസ്ആര്‍ ഫണ്ടുകള്‍ ഉപയോഗിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പറഞ്ഞു. ടോയ്ലറ്റ് ഉള്‍പ്പെടെയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: