ന്യൂദല്‍ഹി: രാജ്യത്തെ പുകയില നിയന്ത്രണ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സമിതിയെ നിയമിച്ചു. സിഗരറ്റ് വാങ്ങാനുള്ള നിലവിലെ പ്രായപരിധി 18 ല്‍ നിന്നും 25 ആയി ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള ഭേദഗതികളാണ് ആരോഗ്യമന്ത്രലയത്തിന്റെ പരിഗണനയിലുള്ളത്.
ദല്‍ഹി മുന്‍ ആരോഗ്യ സെക്രട്ടറി രമേഷ് ചന്ദ്രയാണ് സമിതി അധ്യക്ഷന്‍. പൊതുസ്ഥലങ്ങളിലെ പുകവലി ഉള്‍പ്പെടെയുള്ള കേസുകളില്‍ പിഴ ഉയര്‍ത്താനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശുപാര്‍ശകളടങ്ങിയ അന്തിമ റിപ്പോര്‍ട്ട് അടുത്താഴ്ച സമര്‍പ്പിക്കുമെന്ന് രമേഷ് ചന്ദ്ര പറഞ്ഞു.
സിഗരറ്റ് വാങ്ങുന്നതിനുള്ള നിശ്ചിത പ്രായപരിധി 25 ആയി ഉയര്‍ത്തുന്നതിനോട് തങ്ങള്‍ യോജിക്കുന്നു. പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട പിഴ ഉയര്‍ത്താനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ക്കുള്ള പിഴ 20,000 രൂപയായി ഉയര്‍ത്തുന്നതാണ് പ്രധാന ശുപാര്‍ശയെന്നും രമേഷ് ചന്ദ്ര വ്യക്തമാക്കി.
സിഗരറ്റുകള്‍ പാക്കറ്റില്‍ അല്ലാതെ വില്ക്കുന്നതിനെയും സമിതി എതിര്‍ക്കുന്നു. പുകവലി ആരോഗ്യത്തിനു ഹാനികരം എന്ന മുന്നറിയിപ്പു പരസ്യത്തിന്റെ വലുപ്പം ചെറുതാണെന്നും അത് വലുതായി ചിത്രീകരിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: