ലഖ്നൗ: ബലാത്സംഗ കേസുകളില്‍ മുന്‍ മുഖ്യമന്ത്രി മുലായം സിങ് നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ചതിന് സാധ്വി പ്രാചിക്കെതിരേ യുപി പോലീസ് കേസെടുത്തു. ആണ്‍കുട്ടികളുടെ തെറ്റുകള്‍ എന്ന് ബലാത്സംഗത്തെ ന്യായീകരിച്ച് മുമ്പു സംസാരിച്ച മുലായം സിങിനെ വിമര്‍ശിച്ച സാധ്വി പ്രാചി ഇങ്ങനെ ചോദിച്ചു, സ്വന്തം മകള്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ പ്രതിയോട് മുലായം പൊറുക്കുമോ? ഈ പ്രസംഗമാണ് വിവാദമാക്കി അഖിലേഷ് യാദവിന്റെ പോലീസ് കേസെടുത്തത്.
മൊറാദാബാദില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ രാജ്പാല് ചൗഹാനെന്ന ബിജെപി സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചാരണം നടത്തുമ്പോഴാണ് സാധ്വിയുടെ പരാമര്‍ശം വന്നത്. ”ആണ്‍കുട്ടികള്‍ക്ക് പറ്റുന്ന തെറ്റുകള്‍ എന്ന് മുലായം പ്രസ്താവന നടത്തി. മുലായം അതു പറയുമ്പോള്‍ അവിടെ അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കവേ മുലായം സിങിന്റെ മകള്‍ ബലാത്സംഗം ചെയ്യപ്പെട്ടാലും പൊറുക്കുമോ എന്നു ചോദിച്ചു,”വെന്ന് സാധ്വി പ്രാചി പ്രസംഗിച്ചു.
ഈ വര്‍ഷം ഏപ്രിലിലായിരുന്നു മൊറാദാബാദില്‍ മുലായത്തിന്റെ പ്രസ്താവന. മൊറാദാബാദില്ത്തന്നെയാണ് സാധ്വിയുടെ വിശദീകരണവും വന്നത്. അന്ന് മുലായം പറഞ്ഞതിങ്ങനെ,” ആണ്‍കുട്ടികള്‍ തെറ്റുചെയ്യും. അതിനവരെ തൂക്കിക്കൊല്ലണോ? ഞങ്ങള്‍ ബലാത്സംഗ വിരുദ്ധ നിയമങ്ങള്‍ ശക്തമാക്കും,” ലോക്സഭാ തെരഞ്ഞെടുപ്പുകാലത്തെ റാലിയിലായിരുന്നു മുലായത്തിന്റെ പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: