ജമ്മു: കാശ്മീരില്‍ പ്രളയം നാശം വിധച്ച മേഖലകളില്‍ നിന്ന് 96000ത്തിലധികം ആളുകളെ സൈന്യം സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. പ്രളയത്തെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം പത്താം നാളിലേയ്ക്ക് കടന്നിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്ജ്ജിതമാക്കുന്തിനായി കാശ്മീരില്‍ നിന്ന് മിഷന് സഹായതയും ജമ്മുവില്‍ നിന്നുള്ള മിഷന് രാഹത്തും സജ്ജീവമായി പ്രവര്‍ത്തിച്ചു വരികയാണ്.
30000 സൈനികരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ 21000 പേര് കാശ്മീര്‍ താഴ്വരയിലും 9000 പേര് ജമ്മു മേഖലകളിലുമാണ് തമ്പടിച്ചിരിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. 79 ഹെലിക്കോപ്റ്ററുകളും രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കര സേനയും എയര്‍ഫോഴ്സും എന്‍ഡിആര്‍എഫുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സൈന്യം 19 ദുരിതാശാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്.
വെള്ളം ഇറങ്ങിതുടങ്ങിയത് രക്ഷാപ്രവര്‍ത്തനത്തിന് ഗുണകരമാകും. രക്ഷാപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ കശ്മീരിലേക്ക് അയക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: