ആശ്ചര്യം തോന്നുന്നില്ല കേജ്രിവാളിന്റെ പ്രസ്താവനയില്‍. ലോക രാഷ്ട്രങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു ഭാരതത്തില്‍ ഒരു ഭരണം ഉണ്ടെന്നും ശക്തനായ ഭരണാധികാരി ഉണ്ടെന്നും. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഏറ്റവും ഒടുവില്‍ ഭാരതത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങള്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറിയത് .
കശ്മീരിലെ പ്രളയ ദുരന്ത ബാധിത പ്രദേശത്തു എല്ലാ സഹായ സഹകരണങ്ങളും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. നമ്മുടെ സഹോദരന്മാരെസുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിന് ചുക്കാന്‍ പിടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. സമസ്ത മേഖലകളിലും വികസനത്തിന്റെവിത്ത് പാകുകയും ചെയ്തു . ഇനിയും എത്രയോ പേര് സംഘപഥത്തില്‍ അണി ചേരാന്‍ വെമ്പുന്നു. കേരളത്തിലും ബംഗാളിലും ചെങ്കൊടി ഏന്തിയ കൈകള്‍ കാവി പതാക ഏന്തി തുടങ്ങി.
പുലഭ്യം പറയാനും നാട്ടുകാരെ തല്ലി രസിക്കാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആളില്ലാതെയായി. കൊഴിഞ്ഞുപോക്കു തടയാന്‍ കൊലപാതകങ്ങള്‍ ഒരുക്കി ഭീതി സൃഷ്ടിക്കാനുള്ള അവസാന ശ്രമങ്ങളും നടത്തി കൊണ്ടിരിക്കുന്നു. എന്നിട്ടും രക്ഷയുണ്ടോ? ഈ കോരന്മാര്ക്ക് കഞ്ഞി എന്നും കുമ്പിളില്‍ തന്നെ. ഇനിയങ്ങോട്ട് കുമ്പിളില്‍ കിട്ടുന്ന കഞ്ഞിയും കിട്ടാതെ പട്ടിണി കിടക്കേണ്ടി വരുന്ന കാലവും വിദൂരമല്ല. അല്ല വന്നു തുടങ്ങിയിരിക്കുന്നു.
വ്യാസന് കളരിക്കല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: