കൊച്ചി: ബ്ലാക് മെയ്ലിംഗ് കേസ് അന്വേഷണം ഉന്നത രാഷ്ട്രീയ നേതൃത്വത്തിലേക്ക് നീങ്ങുന്നതിനെ തുടര്‍ന്ന് അന്വേഷണം അട്ടിമറിക്കാന്‍ നീക്കം. കേസിലെ പ്രതിയായ ജയചന്ദ്രനെ തെളിവെടുപ്പിനായി എംഎല്‍എ ഹോസ്റ്റലില്‍ കൊണ്ടു വരാനിരുന്ന പോലീസ് തെളിവെടുപ്പ് മാറ്റിയത് ഉന്നത രാഷ്ട്രീയ ഇടപെലുകളെത്തുടര്ന്നാണെന്നാണ് ആരോപണം.
കൂടാതെ ജയചന്ദ്രനെ ബിന്ദ്യയ്ക്കും രുക്സാനിയക്കുമൊപ്പം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും പോലീസ് ഇതുവരെ തയ്യാറായിട്ടില്ലാത്തതും കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്. എംഎല്‍എ ഹോസ്റ്റലിലേക്ക് പൊലീസ് അന്വേഷണം ഉണ്ടായാല്‍ ഇത് സര്‍ക്കാരിന് ബാധിക്കുമെന്ന കാരണത്താല്‍ കേസ് വഴിതിരിച്ച് വിടാനാണ് പൊലീസിലെ ഉന്നതരുടെ സഹായത്തോടെയുള്ള ശ്രമം.
രണ്ട് സ്ത്രീകള്‍ മാത്രം വിചാരിച്ചാല്‍ വലിയവലിയ തുകകള്‍ ആവശ്യപ്പെട്ടുള്ള വിലപേശല്‍ നടക്കില്ല. എന്നാല്‍ കേസിന്റെ അന്വേഷണത്തില്‍ നിന്ന് ഡിസിപിയെ തെറിപ്പിക്കാന്‍ അണിയറയില്‍ ചരടുവലി ശക്തമായിട്ടുണ്ട്. ഡിസിപി നിശാന്തിനിയുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് കേസിലെ ഇടനിലക്കാരനായ ജയചന്ദ്രന് ഉള്‍പ്പെടെയുള്ളവരെ പിടികൂടാന്‍ കഴിഞ്ഞത്. കേസ് ഒതുക്കി തീര്‍ക്കണമെന്ന് പോലീസിലെ ചില ഉന്നതര്‍ ഡിസിപിയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.കടുത്ത സമ്മര്‍ദ്ദം അവഗണിച്ചു നിശാന്തിനി അന്വേഷണം ഊര്‍ജ്ജിതമായി തുടരുകയായിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി ഏറ്റവും അടുപ്പമുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയും കൂടിയായ ശരത് ചന്ദ്രപ്രസാദിനെ ചോദ്യം ചെയ്യാന്‍ കാട്ടിയ ധൈര്യമാണ് അന്വേഷണത്തില്‍ നിശാന്തിനിക്ക് വിലക്ക് വരാന്‍ ഇടയായതെന്നാണ് ചില ഉന്നത വൃത്തങ്ങളില്‍ നിന്നുമറിയാന്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: