കാക്കനാട്. ചെമ്പുമുക്കിലെ ഫഌറ്റില്‍ നാലംഗകുടുംബത്തിന്റെ മരണം എല്ലാം പറഞ്ഞുറപ്പിച്ച പേലെ. യുവദമ്പതികള്‍ പലകുറി തയ്യാറെടുപ്പുകള്‍ നടത്തിയ ശേഷമാണ്ജീവനൊടുക്കിയതെന്ന് അവര്‍ മരിച്ചു കിടന്ന മുറികളിലെത്തുന്ന ആര്‍ക്കും ബോധ്യമാകും.ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പത്തു വര്‍ഷമായി .
ആര്‍ക്കും ഒരു സംശയത്തിനിടനല്കാതെയുള്ള ഈ മരണങ്ങള്‍ക്ക് പിന്നില്‍ ഇവരില്‍ ഒരാള്‍ മാത്രമേയുള്ളുവെന്നും കരുതാന്‍ നിര്‍വാഹമില്ല.
മുകളിലത്തെ ഫഌറ്റില്‍ കളിക്കാന്‍ പോയ മക്കളെ വിളിച്ച് മുറിയുടെ വാതിലടച്ചിരുന്നുവെന്നും,ഫ്രിഡ്ജിനു മുകളില്‍ വെച്ചിരുന്ന ശമ്പളം എടുത്തോണമെന്ന് പറഞ്ഞതായും അവിടെ ജോലി ചെയ്തിരുന്ന സ്ത്രീ പോലീസിനോട് പറഞ്ഞു.
എല്ലാവരോടും സൗഹൃദം കാണിച്ചിരുന്ന സാജോ ആരോടും പെട്ടെന്നിണങ്ങുന്ന പ്രകൃതക്കാരനായിരുന്നു.ഇവരെക്കുറിച്ച് ഫഌാറ്റിലും പുറത്തുള്ളവര്‍ക്കും നല്ലത് മാത്രമേ പറയാനുള്ളൂ.
എന്നും കൂട്ടുകാരോടൊത്ത് ചെമ്പുമുക്കിലെ അസീസി സ്കൂള്‍ ഗ്രൗണ്ടില്‍ ഷട്ടില്‍ കളിക്കുന്ന സാജോ മരിക്കുന്ന ദിവസം രാവിലെ,ഇനി മുതല്‍ ഞാന്‍ കളിക്കാനുണ്ടാവില്ലെന്നു പറഞ്ഞ് ,മറ്റൊരു കൂട്ടുകാരനെ തന്റെ സ്ഥാനത്തേക്ക് പറഞ്ഞേല്‍പ്പിച്ചിട്ടാണ് പോയത്.
തേക്കടിയില്‍ ടൂറിന് പോകുന്നതിന് മുന്‍പുതന്നെ സജോ ഏറെ മൗനത്തിലായിരുന്നുവെന്ന് കൂട്ടുകാര്‍ പറഞ്ഞു.എന്നാല്‍ ദീപ്തി വളരെ സന്തോഷവതിയായിരുന്നുവെന്നു ഫഌാറ്റിന്റെ അടുത്ത മുറിയിലുള്ളവര്‍ പറയുന്നു.
മരിക്കുന്നതിനുമുന്പു ഇരുവരുടേയും ഫേസ് ബുക്കിലെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും,മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത് വെച്ചതായും പോലീസ് പറഞ്ഞു.
പുറത്തെവിടെ പോയാലും ബര്‍മുഡ ധരിക്കുന്ന സാജോയും കുടുംബവും വീട്ടിലിരുന്ന് സി. ഡി. പ്ലയറില്‍ സിനിമാ കാണുക പതിവായിരുന്നു.അത്രമാത്രം സന്തോഷകരമായ ജീവിതമായിരുന്നു ഇവരുടേത്.
ഇതിനിടെ ദീപ്തിക്ക് എന്തോ അസുഖമായി സ്കാനിങ്ങിനു വിധേയയായ കാര്യം ഇയാള്‍ കൂട്ടുകാരോട് പറഞ്ഞിരുന്നു.അതിനുശേഷം സാജോ മൗനത്തിലായിരുന്നു.
ചെമ്പുമുക്ക് അസീസി പബഌക് സ്കൂളില്‍ പഠിച്ചിരുന്ന അലക്സിന്റെയും , ആല്ഫ്രെഡിന്റെയും കഌസ് ടീച്ചറോ ,മാനേജരോ അധ്യാപകരോ ആരും തന്നെ ഇവരുടെ ബന്ധുക്കളെ കാണാന്‍ ഇന്നലെ ഫഌറ്റില്‍ എത്തിയില്ല.പോലീസ് ഇവരെ തിരക്കുന്നുണ്ടായിരുന്നു.സ്കൂളിലെ രണ്ട് കുട്ടികള്‍ മരിച്ചിട്ടും ,അവധി നല്‍കുകയോ ,അനുശോചനം രേഖപ്പെടുത്തുകയോ ചെയ്യാതെ കഌസ് നടത്തിയ മാനേജ്മെന്റിന്റെ നടപടിയില്‍ നാട്ടുകാരും,രക്ഷിതാക്കളും അമര്‍ഷത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: