കൊച്ചി: ഡിഎല്‍എഫിന്റെ സഹായത്താല്‍ കൊച്ചി കേന്ദ്രീകരിച്ച് ഫ്ഌറ്റ് നിര്‍മ്മിച്ച് നല്‍കിയതിന്റെ പിന്നില്‍ കോടികളുടെ അഴിമതി നടന്നുവെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഒരു മുന്‍ കേന്ദ്രമന്ത്രിയുടെ മകന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കായല്‍ കൈയ്യേറിയും തീരദേശ പരിപാലന നിയമം ലംഘിച്ചുമാണ് കൂടുതലായും കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ ഫഌറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഭൂമാഫിയ കൈയ്യേറ്റക്കാര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന നിലപാടുകളാണ് റവന്യുമന്ത്രിയും മുഖ്യമന്ത്രിയും കൈകൊണ്ടിരിക്കുന്നത്. കേരളത്തില്‍ നടക്കുന്നത് കാട്ടുനീതിയാണെന്നും രാധാകൃഷ്ണന് പറഞ്ഞു. കൊച്ചിയിലെ അനധികൃത ഫഌറ്റുകളുടെ പൂര്‍ണ്ണവിവരങ്ങളും തെളിവുകളും നിരത്താന്‍ തയ്യാറാണ്. 1500 കോടികളുടെ അഴിമതിയാണ് ഇതിനു പിന്നില്‍ നടന്നിരിക്കുന്നത്.
കൊച്ചി കോര്‍പ്പറേഷന്റെ പങ്കും അന്വേഷിക്കണമെന്നും അനധികൃതമായി നിര്‍മ്മിച്ച ഫഌറ്റുകള്‍ മാതൃകാപരമായി പൊളിച്ചുമാറ്റാന്വേണ്ട നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ബിജെപി രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: