കൊച്ചി: നടന് കുഞ്ചാക്കോ ബോബന് പ്രതിഫലത്തുകയിനത്തില് ലഭിക്കാനുള്ള നാലരലക്ഷം രൂപയ്ക്ക് വണ്ടിച്ചെക്ക് നല്‍കിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് റോമന്‍സ് എന്ന സിനിമയുടെ നിര്‍മ്മാതാക്കളായ അരുണ്‍ഘോഷും ബിജോയ് ചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചിത്രത്തിന്റെ റിലീസിങ്ങിന് മുമ്പ് തന്നെ പ്രതിഫലത്തുകയായ 50 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും അപവാദപ്രചാരണം നടത്തിയ കുഞ്ചാക്കോ ബോബനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.
അരുണ്‍ഘോഷും ബിജോയ് ചന്ദ്രനും ചേര്‍ന്ന് നടത്തുന്ന ചാന്ദ്വി ബാനറാണ് സിനിമ നിര്‍മ്മിച്ചത്. കുഞ്ചാക്കോ ബോബന് അതുവരെ വാങ്ങിയിരുന്ന പ്രതിഫലത്തുകയില്‍ നിന്ന് കൂടുതല്‍ ഉയര്‍ന്ന തുകയാണ് ഇവരില്‍ നിന്ന് വാങ്ങിയത്. 50 ലക്ഷമ രൂപയായിരുന്നു പ്രതിഫലം. ഇതില്‍ 45,20,000 രൂപ പണമായും അഞ്ചുലക്ഷം രൂപ ടിഡിഎസ് ആയും നല്കി. ഇതനുസരിച്ച് 20000 രൂപ കമ്പനിക്ക് തിരികെ നല്കാനുണ്ടെന്നിരിക്കെയാണ് വണ്ടിച്ചെക്ക് വിവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. 2013 ജനുവരി 17നാണ് ചിത്രം റിലീസ് ചെയ്തത്. ഇതിനുമുമ്പ് തന്നെ പ്രതിഫലത്തുക കൊടുത്ത് തീര്‍ത്തതിനാല്‍ ഫെബ്രുവരിയില്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. അതിനെ തുടര്‍ന്നാണ് ചെക്ക് മടങ്ങിയത്. പ്രതിഫലത്തുകയിനത്തില് നാലരലക്ഷത്തിന്റെ ചെക്ക് നേരത്തെ നല്‍കിയിരുന്നു. പണം മുഴുവന്‍ കൊടുത്ത് തീര്‍ത്തിട്ടും വിശ്വാസത്തിന്റെ പേരിലാണ് ചെക്ക് തിരികെ വാങ്ങാതിരുന്നത്. ചാന്ദ്വി ക്രിയേഷന്‍സിന്റെ അക്കൗണ്ടില്‍ ആവശ്യത്തിന് ഇപ്പോഴും ആവശ്യത്തിന് പണമുണ്ടെന്നും അവര്‍ അറിയിച്ചു.
റോമന്‍സിന്റെ പ്രൊമോഷനുമായി സഹകരിക്കാന്‍ കുഞ്ചാക്കോ ബോബന് താല്‍പ്പര്യം കാണിച്ചിരുന്നില്ല. സംവിധായകനെയും തിരക്കഥാകൃത്തിനെയും പങ്കെടുപ്പിച്ചാണ് പ്രൊമോഷന് നടത്തിയത്. കുഞ്ചാക്കോ ബോബന്റെ ഭാര്യ സിനിമയുടെ സെറ്റില്‍ പ്രശ്മുണ്ടാക്കിയതായും അവര്‍ ആരോപിച്ചു. റോമന്‍സ് അടക്കം മൂന്ന് സിനിമകളും നിരവധി സീരിയലുകളും ചാന്ദ്വി ക്രിയേഷന്‍സ് നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ ജോലി ചെയ്തിട്ടുള്ള എല്ലാവര്ക്കും പ്രതിഫലം കൃത്യമായി നല്‍കിയിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ ഫാന്‍സിന്റെ പേരില്‍ സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ അടക്കം തങ്ങള്‍ക്കെതിരെ അപവാദപ്രചാരണ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: