കോട്ടയം: പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതപരിവര്‍ത്തനം നടത്തുകയും ദുരുപയോഗിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്നു. ഇക്കഴിഞ്ഞ 30 ദിവസത്തിനകം സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നിന്നായി 272 പെണ്‍കുട്ടികളാണ് വേട്ടക്കാരുടെ ഇരകളായിത്തീര്‍ന്നത്. ഹിന്ദു ഹെല്പ് ലൈന്‍ അടക്കമുള്ള സംഘടനകളുടെ കൈവശമുള്ള കണക്കുമാത്രമാണിത്. അപമാനഭാരത്താലും പ്രാണഭയത്താലും പുറത്തു പറയാതിരിക്കുന്ന സംഭവങ്ങള്‍ ഇതിലേറെയുണ്ട്.
സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളില്‍ കാസര്‍കോഡ് ജില്ലയിലാണ് വേട്ടക്കാര്‍ ഏറ്റവും കൂടുതല്‍ ഇരകളെ കെണിയില്‍പ്പെടുത്തിയത്. നാല്പത് പെണ്‍കുട്ടികളാണ് ഒരുമാസത്തിനുള്ളില്‍ ഇവിടെ ഇരകളാക്കപ്പെട്ടത്. ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ തെരഞ്ഞുപിടിച്ച് കെണിയില്‍പ്പെടുത്തുകയാണ് ഇവിടെ വേട്ടക്കാരുടെ തന്ത്രം.
കോട്ടയം ജില്ലയില്‍ 24ഓളം പെണ്‍കുട്ടികളാണ് ലൗജിഹാദിന് ഇരയായത്. അപമാനഭാരത്താല്‍ ഇര ജീവനൊടുക്കുകയും, വേട്ടക്കാരുടെ പീഡനത്തെ തുടര്‍ന്ന് ചില പെണ്‍കുട്ടികള്‍ ആത്മഹത്യാശ്രമം നടത്തുകയും ചെയ്ത സംഭവവുമുണ്ട്. എറണാകുളം ജില്ലയില്‍ 39 പെണ്‍കുട്ടികളാണ് ഇരകളാക്കപ്പെട്ടതെങ്കില് തലസ്ഥാനത്ത് 27ഉം കൊല്ലത്ത് 17ഉം ആലപ്പുഴയില്‍ 13ഉം കോഴിക്കോട്ട് 23ഉം പെണ്‍കുട്ടികള്‍ വേട്ടക്കാരുടെ കെണിയില്‍പ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ഇരുപതിലേറെ സംഭവങ്ങള്‍ ഹിന്ദു ഹെല്പ് ലൈനിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മറ്റ് ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല.
പുതിയ മാര്‍ഗ്ഗങ്ങളും തന്ത്രങ്ങളുമായി വേട്ടക്കാര്‍ വര്‍ദ്ധിച്ചതോടെ കെണിയില്‍പ്പെടുന്ന ഇരകളുടെ എണ്ണവും പ്രതിദിനം കൂടുകയാണ്. ശാസ്ത്ര സാങ്കേതിക മേഖലയിലടക്കം ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച പെണ്‍കുട്ടികളെയാണ് വേട്ടക്കാര്‍ ലക്ഷ്യമിടുന്നത്. പ്രണയക്കുരുക്കില്‍പ്പെട്ട് വീടുവിട്ടിറങ്ങുന്ന ഇവരില്‍ ഭൂരിപക്ഷവും പൊന്നാനിയില്‍ അടക്കമുള്ള മതപരിവര്‍ത്തന കേന്ദ്രങ്ങളിലാണ് എത്തിച്ചേരുന്നത്. ഇങ്ങനെ എത്തിച്ചേരുന്ന ഇരകളെ കുത്സിതമാര്‍ഗ്ഗങ്ങളിലൂടെ മനഃപരിവര്‍ത്തനത്തിന് വിധേയമാക്കുന്നതാണ് ആദ്യ നടപടി. ഇതോടെ മാതാപിതാക്കളെയും കുടുംബത്തെയും വരെ നിഷ്കരുണം കോടതികളില്‍ തള്ളിപ്പറയാന്‍ ഇരകള്‍ക്ക് കഴിയുന്നു. വേട്ടക്കാര്‍ രക്ഷപ്പെടുകയും ചെയ്യും.
അടുത്തകാലത്തായി പുതിയൊരു മാര്‍ഗ്ഗംകൂടി ഇക്കൂട്ടര്‍ അവലംബിക്കുന്നുണ്ട്. മതം മാറാന്‍ വിസമ്മതിക്കുന്ന പെണ്‍കുട്ടികളെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുകയും പിന്നീട് കാലക്രമത്തില്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ച് മതംമാറ്റുകയും ചെയ്യുന്നു. ഇത്തരത്തില്‍ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനത്തെ എതിര്‍ത്ത എട്ടോളം പെണ്‍കുട്ടികള്‍ വിവാഹമോചനത്തിനും കെണിയില്‍ നിന്നും രക്ഷപ്പെടാനുമായി ഹിന്ദു ഹെല്പ് ലൈനിന്റെ സഹായം തേടിയിട്ടുണ്ടെന്നാണ് സൂചന.
ഹിന്ദുനാമധാരിയായി വന്ന് പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്പ്പെടുത്തുകയും ഗുരുവായൂര്‍ പോലെയുള്ള ക്ഷേത്രസങ്കേതങ്ങളില്‍ വച്ച് വിവാഹം നടത്തിയശേഷം പിന്നീട് ഇരയെ മതപരിവര്‍ത്തനത്തിന് വിധേയയാക്കുകയും ചെയ്യുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രണയക്കുരുക്കില്‍പ്പെടുന്ന പെണ്‍കുട്ടികള്‍ ഏറെക്കാലം വേട്ടക്കാരനൊപ്പം കഴിഞ്ഞിട്ടും ഇയാളെപ്പറ്റിയുള്ള പൂര്‍ണ വിവരങ്ങള്‍ അറിയാത്ത സ്ഥിതിവിശേഷവുമുണ്ട്. ഇന്‍ഫോ പാര്‍ക്കിലുള്ള ഒരിരയ്ക്ക് ഇപ്പോഴും വേട്ടക്കാരനെപ്പറ്റി വ്യക്തമായ വിവരമില്ല. കാസര്‍കോട് സ്വദേശിയായ വേട്ടക്കാരന് കൊല്ലത്തു താമസിക്കുന്നതായി വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുകയും തിരുവനന്തപുരം നേമത്ത് വിവാഹം രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടിയെ പലസ്ഥലത്തും ഇയാള്‍ കൊണ്ടുപോകുകയും ചെയ്തു. പലയിടത്തും ഇയാള്‍ക്ക് ഫ്ളാറ്റുകളുണ്ടെന്ന് പറയാനേ ഇരയ്ക്ക് ഇപ്പോള്‍ കഴിയുന്നുള്ളൂ.
ഇത്തരത്തില്‍ വേട്ടക്കാര്‍ വര്‍ദ്ധിക്കുകയും പുതിയ പുതിയ മാര്‍ഗ്ഗങ്ങളിലൂടെ ഇരകളെ കെണിയില്‍പ്പെടുത്തുകയും സുരക്ഷിതമായി രക്ഷപ്പെടുകയും ചെയ്യുന്നത് സംസ്ഥാനത്ത് വ്യാപകമായിരിക്കുകയാണ്.
കെ.ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: