കൊച്ചി: സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്ക്കുന്ന കുടുംബി സമുദായത്തിന് കേരള സര്‍ക്കാര്‍ ഒരു സ്കൂള്‍ പോലും അനുവദിക്കാതിരുന്നത് കേരളത്തിലെ ന്യൂനപക്ഷങ്ങളോടുള്ള സര്‍ക്കാരിന്റെ തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു. കുടുംബി സേവാ സംഘം 51-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ശ്വവത്കരിക്കപ്പെട്ടവരെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സര്‍ക്കാരിന്റേത്. ഗോവയിലേതിനു സമാനമായ രീതിയില്‍ കേരളത്തിലെ കുടുംബി സമുദായത്തെയും പട്ടിക വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ട എല്ലാ പിന്തുണയും നല്‍കുമെന്നും മുരളീധരന് പറഞ്ഞു. കുടുംബി സേവാസംഘം വെബ്സൈറ്റ് ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് നിര്‍വ്വഹിച്ചു.
എറണാകുളം ഗംഗോത്രി ഹാളില്‍ നടന്ന ചടങ്ങില്‍ കെഎസ്എസ് സംസ്ഥാന പ്രസിഡന്റ് കെ.വി. ഭാസ്കരന് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി.എസ്. രാമചന്ദ്രന് സംസാരിച്ചു. വൈകിട്ട് അവാര്‍ഡ്ദാന സമ്മേളന ഉദ്ഘാടനം ഹൈബി ഈഡന് എംഎല്‍എ യും, അവാര്‍ഡ് വിതരണം സി.എം. ദിനേശ്മണിയും നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: