മട്ടന്നൂര്‍: എല്ലാ കലകളേയും ഏകോപിപ്പിക്കുന്ന വിധത്തില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ മട്ടന്നൂരില്‍ കലാപഠനകേന്ദ്രം ആരംഭിക്കുമെന്ന് പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ അഭിപ്രായപ്പെട്ടു. ശങ്കരന്‍കുട്ടിയുടെ അറുപതാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശ്രുതിമേളനം ചടങ്ങില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കുടുംബ ട്രസ്റ്റിന്റെ കീഴിലായിരിക്കും കലാപഠന കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യകാലങ്ങളില്‍ വടക്കേ മലബാറിലുള്ളവര്‍ക്ക് തെക്കന്‍ കേരളത്തില്‍ അവസരം ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നെന്നും എന്നാല്‍ ഇന്ന് കേരളത്തിന്റെ വാദ്യകലയെ ഒരു കുടക്കീഴില് അണിനിരത്തി പരസ്പരം എവിടെയും കൊട്ടുവാനുള്ള സാഹചര്യം ഉണ്ടാക്കുവാന്‍ തനിക്ക് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങ് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് കെ.ഭാസ്കരന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോ.ടി.പി.രവീന്ദ്രന്, സദനം രാമചന്ദ്രന്, ഡോ.കൂമുള്ളി ശിവരാമന്, ടി.എന്‍. പ്രകാശ്, കെ.ശോഭന, കെ.വി.വേണുഗോപാല്‍, സി.എം. ബാലകൃഷ്ണന് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. കെ.വി.ജയചന്ദ്രന് സ്വാഗതവും ചെറുതാഴം ചന്ദ്രന് നന്ദിയും പറഞ്ഞു. കൃഷ്ണമണി മാരാര്‍ അഷ്ടപദിയും ചെന്നൈ ത്രിവേണി അക്കാദമി ഓഫ് ഡാന്‍സ് സംഘം മോഹിനിയാട്ടം അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ശങ്കരന്‍കുട്ടിക്ക് നാളിതുവരെയായി ലഭിച്ച പുരസ്കാരങ്ങളുടെ പ്രദര്‍ശനം മട്ടന്നൂര്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ശങ്കരന്‍കുട്ടി മാരാരെ നഗരത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: