ആലപ്പുഴ: അനാശാസ്യരംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടിയ കേസിലെ പ്രധാന പ്രതി പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂര്‍ പാണത്ത് വീട്ടില്‍ ജയചന്ദ്രനും (44) സിപിഎമ്മുമായുള്ള കൂടുതല്‍ ബന്ധങ്ങള്‍ വെളിവായി. എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും ഇയാള്‍ മുമ്പ് സജീവമായിരുന്നു. ഡിവൈഎഫ്ഐയുടെ ഏരിയ കമ്മറ്റിയംഗവുമായിരുന്നു.
സിപിഎമ്മിന്റ ഉന്നത നേതാവിന്റെ മകന് കയര്‍ഫെഡ് എംഡിയായിരുന്നപ്പോള്‍ ഇവിടുത്തെ ചില കരാറുകളും ജയചന്ദ്രന് നല്‍കിയതായി വിവരമുണ്ട്. നേതാവിന്റെ മകനുമായുള്ള ഇയാളുടെ ബന്ധത്തില്‍ ദുരൂഹതയേറെയാണ്. സ്കൂളിലും കോളേജിലും ഇവര്‍ ഒരുമിച്ചാണ് പഠിച്ചിരുന്നത്. സിപിഎമ്മിന് വേണ്ടി ക്വട്ടേഷന്‍ ഏര്‍പ്പാടുകള്‍ ഇയാള്‍ മുമ്പ് ചെയ്തിരുന്നതായി ആരോപണമുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാര്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ പരിപാടികളില്‍ ഇയാള്‍ക്ക് പ്രമുഖരുടെ നിരയിലായിരുന്നു സ്ഥാനം. പറവൂര്‍ സ്വദേശിനിയായ യുവതിയെ കൊച്ചിയിലെ ഫഌറ്റിലെത്തിച്ച് പെണ്‍വാണിഭത്തിലെ കണ്ണിയാക്കിയതും ജയചന്ദ്രനാണെന്ന് സംശയമുണ്ട്.
കഴിഞ്ഞദിവസം എംഎല്‍എമാരുടെ ഹോസ്റ്റലില്‍ ഒളിവില്‍ കഴിയുമ്പോഴാണ് ഇയാളെ പിടികൂടിയത്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ കുടുംബവീട് സ്ഥിതി ചെയ്യുന്ന പുന്നപ്ര ലോക്കല്‍ കമ്മറ്റിയംഗമാണ് ജയചന്ദ്രന്റെ സഹോദരന്.
അതിനിടെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന് അരുണ്‍കുമാറുമായുള്ള ബന്ധം പുറത്തായ സാഹചര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ ആവശ്യപ്പെട്ടു.
അവിഹിത മാര്‍ഗങ്ങളില്‍ സഞ്ചരിക്കുന്നവരുമായി പ്രതിപക്ഷ നേതാവിന്റെ മകന് നിരവധി ബന്ധങ്ങളുണ്ടെന്ന് ആക്ഷേപങ്ങള്‍ നിരവധി ഘട്ടങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. വിഎസിന്റെ മകന് അരുണ്‍ കുമാറിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ജയചന്ദ്രന് അരുണ്‍ കുമാര്‍ കയര്‍ഫെഡ് എംഡിയായിരിക്കുമ്പോള്‍ നിരവധി അവിഹിത ബിസിനസ് കരാറുകള്‍ നേടിയെടുത്തത് ഇവര്‍ തമ്മിലുള്ള ബന്ധം സ്പഷ്ടമായിരിക്കുകയാണന്നും ഷുക്കൂര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: