തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്റെ മകന് വി. എ അരുണ്‍കുമാറിന് 70 ലക്ഷം രൂപ കൈമാറിയെന്ന് സന്തോഷ്മാധവന്റെ മൊഴി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് മുമ്പാകെയാണ് സന്തോഷ് മാധവന് മൊഴി നല്‍കിയത്. തുക കൈമാറിയതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നും സന്തോഷ് മാധവന് അന്വേഷണ സംഘത്തെ അറിയിച്ചു.
അരുണ്‍കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ മൊഴിയെടുപ്പിലും സന്തോഷ് മാധവന് ആവര്‍ത്തിച്ചു.കോട്ടയം ക്രൈംബ്രാഞ്ച് സിഐ അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. വൈക്കത്തിനടുത്ത് വടയാറില്‍ 120 ഏക്കര്‍ പാടശേഖരം നികത്തി നല്‍കാമെന്നു പറഞ്ഞ് മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ ദീപ്തി പ്രസേനന്‍, സിപിഎം പ്രാദേശിക നേതാക്കളായ അജീഷ്, സുരേഷ് പൈ, റെജി എന്നിവര്‍ തന്നെ സമീപിച്ചതായും പാടം നികത്താനുള്ള അനുമതി ലഭിക്കാന്‍ അരുണ്‍ കുമാര്‍ സഹായിക്കുമെന്ന് ഇവര്‍ പറഞ്ഞതായും സന്തോഷ് മാധവന് പറഞ്ഞു.ഇതിനായി തലയോലപ്പറമ്പിലെ ഫഌറ്റില്‍ വച്ച് അരുണ്‍കുമാറിന് 70 ലക്ഷവും ദീപ്തി പ്രസേനന്‍ 10 ലക്ഷം രൂപയും കൈമാറി.
2006 ഒക്ടോബര്‍ ആറിന് ഫെഡറല്‍ ബാങ്കിന്റെ എറണാകുളം എംജി റോഡ് ബ്രാഞ്ചില്‍ നിന്നാണ് 80 ലക്ഷം രൂപ പിന്‍വലിച്ചത്. ഇതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നും സന്തോഷ് മാധവന് മൊഴി നല്‍കിയിട്ടുണ്ട്. 2011 ജൂലൈ ആറിനാണ് ഇതുസംബന്ധിച്ച പരാതി കത്തായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സന്തോഷ് മാധവന് നല്‍കിയത്. കത്ത് വിജിലന്‍സിനു കൈമാറി. ഇതൊരു പരാതിയായി പരിഗണിച്ച് പ്രാഥമിക അന്വേഷണം നടത്താനായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം.
പരാതി ശരിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും പൊതുമുതലിനും സര്‍ക്കാരിനും നഷ്ടം സംഭവിച്ചിട്ടില്ലെന്ന് വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: